<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-31879404</id><updated>2011-10-02T16:53:58.978+05:30</updated><category term='Story'/><category term='Houmour'/><title type='text'>ആനവം-Anavam</title><subtitle type='html'>" When a man has pity on all living creatures then only is he noble "</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://anavam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default?max-results=100'/><link rel='alternate' type='text/html' href='http://anavam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>22</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-31879404.post-1748774552680584865</id><published>2008-05-30T16:59:00.004+05:30</published><updated>2010-05-28T17:30:07.702+05:30</updated><category scheme='http://www.blogger.com/atom/ns#' term='Houmour'/><category scheme='http://www.blogger.com/atom/ns#' term='Story'/><title type='text'>ചില്ലറ</title><content type='html'>&lt;a href="http://1.bp.blogspot.com/_00os83ULAK8/S_-v9uMxc1I/AAAAAAAAAZU/P6R4RGCczUY/s1600/paisa.jpg"&gt;&lt;img style="MARGIN: 0px 0px 10px 10px; WIDTH: 320px; FLOAT: right; HEIGHT: 243px; CURSOR: hand" id="BLOGGER_PHOTO_ID_5476289146814296914" border="0" alt="" src="http://1.bp.blogspot.com/_00os83ULAK8/S_-v9uMxc1I/AAAAAAAAAZU/P6R4RGCczUY/s320/paisa.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;നേഷനല്‍ ഹൈവേയുടെ ഇരുവശത്ത്‌ കൂടിയാണ്‌ മോണിങ്ങ്‌ വാക്ക്‌. അതുകൊണ്ട്‌ രണ്ട്‌ മൂന്ന്‌ കാര്യങ്ങള്‍ സാധിക്കും. കോളസ്റ്റ്രോള്‍ കുറക്കല്‍ തന്നെ പ്രധാന കാര്യം. പാലും പേപ്പറും വാങ്ങുന്നതാണ്‌ മറ്റ്‌ രണ്ട്‌ സംഗതി. ഇങ്ങനെ നടന്ന്‌ നടന്ന്‌ പേപ്പര്‍ വാങ്ങി കഷ്ടപ്പെടേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. അതിലുമുണ്ടൊര്‌ ബെനിഫിറ്റ്‌. നാട്ടില്‍ക്കിട്ടാവുന്ന എല്ലാ പത്രങ്ങളുടേയും തലക്കെട്ട്‌ പോസ്റ്ററുകള്‍ ആ പെട്ടിക്കടക്ക്‌ തോരണം പോലെ കെട്ടിത്തൂക്കിവെച്ചിട്ടുണ്ടാവും. അങ്ങിനെ നാലു വരി ഓസി ആയിട്ടും വായിക്കാം.&lt;br /&gt;&lt;br /&gt;അങ്ങിനെ വായിച്ചോണ്ടും നടന്നുകൊണ്ടുമിരുന്നപ്പോളാണ്‌ പണപ്പെരുപ്പം എട്ട്‌ ശതമാനം എന്ന വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ പണം രൂപയായും ചില്ലറയായുമൊക്കെ കൂടിയതുകൊണ്ടല്ലേ ഈ 'പെരുപ്പം'? ആയിരവും അഞ്ഞൂറുമൊക്കെ യഥേഷ്ടം പ്രിന്റ് ചെയ്യുന്നുണ്ടെങ്കിലും ചില്ലറ പൈസക്ക്‌ വളരെ ക്ഷാമം. ദിനപത്രം വാങ്ങി. ബാക്കി അമ്പത്‌ പൈസ തരാന്‍ കടക്കാരന്‌ അല്‌പം മടി. മുഖം കറുപ്പിച്ചപ്പോള്‍ തന്നു ഒര്‌ കോഫീ ബൈറ്റ്‌ ചോക്ളേറ്റ്‌. പാല്‍ കടയിലും ചില്ലറ പ്രശ്നം. അവിടന്നും കിട്ടി മിഠായി. മെഡിക്കല്‍ ഷോപ്പ്‌കാരനും ബാക്കിക്ക്‌ കൈനീട്ടിയപ്പോള്‍ തന്നത്‌ മിഠായി തന്നെ. ചില്ലറ സേവ്‌ ചെയ്തുവെക്കുന്ന ഭണ്ടാരം മിഠായി കൊണ്ട്‌ നിറഞ്ഞു. ഇനി മിഠായി സ്വീകരിക്കില്ല. ഭണ്ഡാരം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;ചോക്ളേറ്റ്‌ കാലിയാക്കാനും ഒരു വഴി കണ്ടെത്തി. ഒരു ദിവസം പേപ്പര്‍ വാങ്ങി. കൊടുത്തു ഏഴ്‌ ചോക്ളേറ്റ്‌. പാല്‍ക്കവര്‍ വാങ്ങി. കൊടുത്തത്‌ ചോക്ളേറ്റ്‌ തന്നെ. ബാക്കി ഇനി ആറൊ ഏഴോ കാണും. കാല്‍ വേദനിക്കുന്നു. നടക്കാന്‍ വയ്യ. ബസില്‍ കയറാം. രണ്ടു സ്റ്റോപ്പുണ്ടല്ലോ.&lt;br /&gt;&lt;br /&gt;ബസില്‍ കയറി. വിസിലടിച്ചു. ബസ്‌ നീങ്ങിത്തുടങ്ങി. കാണ്ടക്ടര്‍ വന്നു.ടിക്കറ്റ്‌ വാങ്ങി. പതുക്കെ കീശയില്‍നിന്നും ചോക്ളേട്‌ എടുത്തു. ശരിയായിട്ടുണ്ട്‌ ഏഴെണ്ണം. സര്‍ക്കാരുദ്യോഗസ്ഥന്‌ കൈക്കൂലി കൊടുക്കുന്ന ലാഘവത്തോടെ കൈമടക്കി.&lt;br /&gt;&lt;br /&gt;"എന്താ വട്ടാണോ?"&lt;br /&gt;&lt;br /&gt;"അല്ല. ചില്ലറ ക്ഷാമം"&lt;br /&gt;&lt;br /&gt;നീട്ടിയടിച്ച വിസില്‍ ശബ്ദത്തില്‍ മയക്കത്തിലിരുന്ന യാത്രികര്‍ ഞെട്ടിവിറച്ചു. ഡ്രൈവര്‍ അവര്‍കളടിച്ച സഢന്‍ ബ്രെയ്ക്കില്‍ വാതായനങ്ങള്‍ രണ്ട്‌ വാ പിളര്‍ത്തി.&lt;br /&gt;&lt;br /&gt;"ഇറങ്ങിപ്പോ" ഗര്‍ജ്ജിച്ചു കണ്ടക്ടര്‍.&lt;br /&gt;&lt;br /&gt;"സാരല്ല്യ. വീട്‌ ദേ ആ കാണുന്നതാണ്‌. ലേശം നടന്നാല്‍ മതി. "&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-1748774552680584865?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/1748774552680584865/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=1748774552680584865' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/1748774552680584865'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/1748774552680584865'/><link rel='alternate' type='text/html' href='http://anavam.blogspot.com/2008/05/blog-post_30.html' title='ചില്ലറ'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_00os83ULAK8/S_-v9uMxc1I/AAAAAAAAAZU/P6R4RGCczUY/s72-c/paisa.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-3863612506230374739</id><published>2008-05-27T12:43:00.002+05:30</published><updated>2008-05-27T12:55:16.406+05:30</updated><category scheme='http://www.blogger.com/atom/ns#' term='Story'/><title type='text'>ഹെല്‍-മെറ്റ്‌</title><content type='html'>ജാസ്മിനെ പോലെ ഞാന്‍ എല്ലാരുടേയും 'പെറ്റാ'യിരുന്നു. മീറാ മീരാ,മേരാ മീറാ എന്നൊക്കെ വിളിച്ച്‌ തലോടുമായിരുന്നു. മടിയിലിരുത്തി കൊഞ്ചിക്കുഴയുമായിരുന്നു. അതൊക്കെ ചരിത്രമായി. ഇന്നെന്നെക്കണ്ടാല്‍ കലിയിളകും. കയ്യില്‍ കിട്ടിയതൊക്കെക്കൊണ്ട്‌ അടിക്കും. തുരത്തും. എല്ലാം സഹിക്കാം ഈ തലയിലടി സഹിക്കാന്‍ വയ്യ. മൂള കലങ്ങിയാല്‍ പിന്നെ എങ്ങനെ ജീവിക്കാനാ? 'എസ്‌ പി എ' ക്കാരെ വിശ്വസിച്ച്‌ വിശ്വസിച്ച്‌ സമയം മെനക്കെടുത്തി. മിണ്ടാപ്രാണികളുടെ പേരും പറഞ്ഞ്‌ മുതലെടുക്കുന്ന ജന്തുക്കള്‍! ഇങ്ങനെ പട്ടിണിയും പരിവാദവുമായിരുന്നാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ല.&lt;br /&gt;&lt;br /&gt;റിസ്ക്കല്ലേ? ഇതെന്തൊരു വിഡ്ഡിത്തമാ പറയണ്‌! റിസ്കില്ലാത്ത ഒരു തൊഴിലുണ്ടോ? പേന കൊണ്ട്‌ നാലു വരികള്‍ എഴുതിയതിനല്ലേ ആ പാവം തസ്ളീമ അസ്ളീലം കേള്‍ക്കേണ്ടി വന്നത്‌? സാല്‍മാന്‍ റുഷ്ദിയോ എം എഫ്‌ ഹുസൈന്‍ സാബോ റിസ്കെടുക്കാതേയാണോ പ്രശസ്തരായത്‌? മീറാ, റിസ്കെടുത്താലല്ലെ റിവാഡുള്ളൂ. ! വരുന്നത്‌ വരട്ടേ! സ്വയം പിറുപിറുക്കുന്നത്‌ ഭീരുത്വമാണ്‌. ശരിയാണ്‌.&lt;br /&gt;&lt;br /&gt;എത്ര സമയമിങ്ങനെ കാത്ത്‌ കാത്ത്‌ ഇരിക്കും? സമയം പാഴാക്കരുത്‌. ക്ഷമയുടെ ബാറോമീറ്റര്‍ പൊട്ടിത്തെറിക്കാറായി. അങ്ങുമിങ്ങുമൊന്ന്‌ നോക്കി. ഇതു തന്നെ നല്ല സമയം. എറ്റവും ദുര്‍ഘടമായ 'മിഷന്‍'. ഇനി താമസിച്ച്‌ കൂടാ. 'നോ' എന്രിയും '144'ഉം നിലവിലിരിക്കെ ഈ സാഹസത്തിന്‌ മുതിരണോ? മനസ്സാക്ഷിയൊക്കെ മണ്ടന്‍മാര്‍ക്കുള്ളതാണ്‌. തുനിവേ തുണ... ങും, നടക്കട്ടെ.&lt;br /&gt;&lt;br /&gt;പ്ളാസ്റ്റിക്ക്‌ ജാറാണ്‌. നല്ലപോലെ കണാം. മൂടി തള്ളിവിട്ടു. തല ഉള്ളിലോട്ട്‌ കടത്തി, വായ വിസ്തരിച്ചു തുറന്നു. തന്നാലായത്‌ മുഴുവന്‍ ഒര്‌ കടിക്ക്‌ വായ്ക്കുള്ളില്‍. ങേ... ചതിച്ചോ! തല വെളിയിലോട്ട്‌ എടുക്കാന്‍ കഴിയുന്നില്ലല്ലോ! 'ഓ മ്യാവൂ... മൈ ലോര്‍ഡ്‌ പ്ളീസ്‌... പ്ളീസ്‌...' രക്ഷയില്ല. സദാ തന്നെ ചുറ്റിപറ്റി നടക്കുന്ന ബ്ളേക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കമേണ്റ്റോക്കളെവിടെ? ഈശ്വരാ...&lt;br /&gt;&lt;br /&gt;ശാന്തമായി ഒന്നു ചിന്തിക്കൂ മീറാ, തലക്കടി കിട്ടിയപ്പോള്‍ മനം നൊന്ത്‌ പ്രാര്‍ഥിച്ചില്ലെ. ഹെല്‍മെറ്റിടാതതു കാരണം എത്ര മനുഷ്യരാണ്‌, റോഡില്‍ തല പൊട്ടി ചോരയില്‍ കുളിച്ച്‌ മരിച്ച്‌ 'ഹെല്‍' മീറ്റ്‌ ചെയ്യുന്നത്‌! മനുഷ്യരുടെ തലക്കെ വിലയുള്ളൂ? ഇതു മനസ്സിലാക്കാതെ പരക്കം പായരുത്‌. മനുഷ്യര്‍ നിന്നെക്കണ്ടെങ്കിലും ഹെല്‍മെറ്റിട്ട്‌ വണ്ടി ഓടിക്കാന്‍ പടിക്കട്ടെ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-3863612506230374739?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/3863612506230374739/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=3863612506230374739' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/3863612506230374739'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/3863612506230374739'/><link rel='alternate' type='text/html' href='http://anavam.blogspot.com/2008/05/blog-post.html' title='ഹെല്‍-മെറ്റ്‌'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-5792442711196209341</id><published>2007-06-14T18:45:00.000+05:30</published><updated>2007-06-15T12:03:34.389+05:30</updated><title type='text'>മരണപത്രിക</title><content type='html'>കുപ്പുസാമി താത്തക്ക്‌ വയസ്സ്‌ 85. വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു പിരിഞ്ഞു വര്‍ഷം കുറെയായി. മകനും ഭാര്യയും മാത്രമാണ്‌ സ്വന്തം എന്നു പറയാന്‍. സാമിയുടെ കൂടെയാണ്‌ അവരും താമസിക്കുന്നത്‌. &lt;br /&gt;&lt;br /&gt;അന്നൊരു ലീവ്‌ ദിവസമാണ്‌. ഉച്ചക്ക്‌ ഊണ്‌ കഴിച്ചു കൊണ്ടിരിക്കുകയാണ്‌ കുപ്പുസാമി താത്ത. അച്ചാറിന്റെ മണം മൂക്ക്‌ തുളക്കുന്നു. മാങ്ങ അച്ചാര്‍ വളരെ ഇഷ്ടമാണ്‌ സാമിക്ക്‌. അതും എണ്ണ ചേര്‍ക്കാതെ വരുന്ന പാലാട്ട്‌ അച്ചാറായാല്‍ ബഹുകേമം. പറഞ്ഞിട്ടെന്തു കാര്യം. മകനും ഭാര്യയും സിനിമ കാണാനോ മറ്റൊ പോകാനുള്ള ധൃതിയിലാണ്‌. ഡൈനിംഗ്‌ ടേബിളില്‍ അത്‌ ഇല്ല താനും.&lt;br /&gt;&lt;br /&gt;"ലേശം മാങ്ങാ അച്ചാര്‍ വേണം മ്മോളെ..." താത്ത മരുമകളെ വിളിച്ചു പറഞ്ഞു. പറഞ്ഞത്‌ കേട്ടില്ലെന്നു തോന്നി കുറച്ചു കൂടി ഒച്ചത്തില്‍ ഒന്നു കൂടി വിളിച്ചു.&lt;br /&gt;&lt;br /&gt;ദേഷ്യം പിടിച്ച മരുമകള്‍ ഓടി വന്നു. ഒറ്റ നോട്ടത്തില്‍ ത്തന്നെ കുപ്പുസാമി താത്തയെ ചുട്ട്‌ ചാമ്പലാക്കി. "അച്ചാറില്ലാതെ വേണമെങ്കില്‍ കഴിച്ചാല്‍ മതി" ഇത്രയും അലറിക്കൊണ്ടു മരുമകള്‍ സ്ഥലം വിട്ടു.&lt;br /&gt;&lt;br /&gt;അലക്കിക്കൊണ്ടിരിക്കുന്ന വേലക്കാരി ഇത്‌ കേള്‍ക്കുന്നുണ്ടായിരുന്നു. അവള്‍ പതുക്കെ അകത്തോട്ട്‌ വന്ന് താത്തക്ക്‌ വേണ്ടുന്ന അച്ചാര്‍ എടുത്തു വിളമ്പിക്കൊടുത്തു. നടന്ന സംഭവം താത്തയെ തീരാദുഃഖത്തില്‍ തള്ളി വിട്ടു.&lt;br /&gt;&lt;br /&gt;താത്ത ഒരു നിമിഷം പോലും പാഴാക്കാതെ അടുത്തുള്ള രണ്ടു സ്നേഹിതന്മാരെ വിളിച്ചു വരുത്തി. അവരെ സാക്ഷികളാകികൊണ്ട്‌ തന്റെ എല്ലാ സ്വത്തുക്കളും വേലക്കാരിക്ക്‌ എഴുതി വെച്ചുകൊണ്ടുള്ള ഒരു ഒസ്യത്ത്‌ തയാറാക്കി അവരെ ഏല്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;അധികനാള്‍ കഴിയുന്നതിന്‌ മുമ്പേ കുപ്പുസാമി താത്ത ഇഹലോകവാസം വെടിഞ്ഞു. സ്വത്തിന്‌ വേലക്കാരി പൂര്‍ണ്ണ അവകാശിയാവുകയും ചെയ്തു. തല്‍ക്കാലം ഈ സംഭവം ഇവിടെ നിര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;ഈ കഥ വായിച്ച ഒരാളുടെ കമന്റ്‌ എങ്ങിനേയിരിക്കും?&lt;br /&gt;&lt;br /&gt;"രാഘവോ, തനിക്ക്‌ എത്ര പറഞ്ഞാലും മനസ്സിലാവില്ലേ? ഇതൊക്കെയാണോ ബ്ലോഗിലിടേണ്ടത്‌ ? വന്നിരിക്കുന്നൂ ഒരു കഥയും കൊണ്ട്‌! വെറുതെ എന്റെ സമയം കളയാന്‍."&lt;br /&gt;&lt;br /&gt;അങ്ങിനെ തോന്നരുതല്ലോ എന്നു കരുതി ഞാന്‍ തുടരുന്നൂ. അത്ര എളുപ്പമായി എഴുതി വെക്കാവുന്നതാണോ ഒസ്യത്ത്‌ അഥവാ മരണപത്രിക ? കുപ്പുസാമി താത്തയുടെ മകനും ഭാര്യയും ചുമ്മാതിരിക്വോ ? നിയമപരമായി അവര്‍ക്ക്‌ നടപടിയെടുത്ത്‌ സ്വത്ത്‌ തിരിച്ച്‌ വാങ്ങിക്കൂടെ? ഇതൊക്കെ സ്വാഭാവികമായി നമുക്കുണ്ടാകാവുന്ന സംശയങ്ങളാണ്‌. മേല്‍പ്പറഞ്ഞ ഒസ്യത്ത്‌ നിയമപരമായി അംഗീകരിക്കുക തന്നെ ചെയ്തു. മകനും ഭാര്യയും പിന്നീട്‌ ദുഃഖിച്ചു.&lt;br /&gt;&lt;br /&gt;ഒസ്യത്തെഴുതി വെക്കുന്നവര്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെ പറയുന്നവയാണ്‌.&lt;br /&gt;&lt;br /&gt;* ഇത്‌ നിയമപരമായ ഒരു പ്രസ്താവനയാണ്‌. മരണ ശേഷം മാത്രമേ നടപ്പില്‍ വരൂ. &lt;br /&gt;&lt;br /&gt;* ഇത്‌ മുദ്രപ്പത്രത്തില്‍ എഴുതേണ്ട ആവശ്യമില്ല.&lt;br /&gt;&lt;br /&gt;* റെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യവുമില്ല.&lt;br /&gt;&lt;br /&gt;* 18 വയസ്സ്‌ പൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ വക സ്വത്തുണ്ടെങ്കില്‍ ഒസ്യത്തെഴുതി വെക്കാം. മാനസീകമായി ആരോഗ്യവാനായിരിക്കുന്ന ആളായിരിക്കണമെന്നു മാത്രം.&lt;br /&gt;&lt;br /&gt;* സ്വന്തമായി സമ്പാദിച്ച ധനവും സമ്പത്തും മാത്രമെ ഒസ്യത്തില്‍ ഉള്‍പ്പെടുത്താവൂ.&lt;br /&gt;&lt;br /&gt;* രണ്ടു ദൃഃഖ്‌ സാക്ഷികളുടെ മുന്നില്‍ വേണം ഒസ്യത്ത്‌ തയ്യറാക്കാന്‍. അവരുടെ ഒപ്പും വളരെ പ്രധാനമാണ്‌. തര്‍ക്കം വന്നാല്‍ മറ്റു രേഖകള്‍ക്കെന്ന പോലെ തന്നെ സാക്ഷികളെ വിസ്തരിക്കാനിടയുണ്ട്‌.&lt;br /&gt;&lt;br /&gt;* വസ്തു വിവരങ്ങള്‍ വളരെ വ്യക്തമായെഴുതിയിരിക്കണം.&lt;br /&gt;&lt;br /&gt;* പൊതുതറവാട്ട്‌ സ്വത്ത്‌ ഇതില്‍ ഉള്‍പ്പെടുത്തരുത്‌.&lt;br /&gt;&lt;br /&gt;* കുട്ടികള്‍ക്കും ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കും വേണമെങ്കില്‍ അവകാശം വെക്കാം.&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞതൊക്കെ പൊതുവെ ഹിന്ദുക്കള്‍ക്ക്‌ മാത്രം ബാധകമായ പോയിന്റുകളാണ്‌. പ്രീയംവദ ബിര്‍ലായുടെ സ്വത്തു തര്‍ക്കം പ്രസിദ്ധമാണല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-5792442711196209341?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/5792442711196209341/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=5792442711196209341' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/5792442711196209341'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/5792442711196209341'/><link rel='alternate' type='text/html' href='http://anavam.blogspot.com/2007/06/blog-post.html' title='മരണപത്രിക'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-1734539187818450688</id><published>2007-04-07T18:21:00.000+05:30</published><updated>2007-04-07T18:25:57.067+05:30</updated><title type='text'>കദ്രുജന്‍</title><content type='html'>അത്യാവശ്യമായി ഒന്ന്‌ ആ വീടുവരെ പോകേണ്ടതായി വന്നു. പുള്ളി വീട്ടുമുറ്റത്തെ മരച്ചോട്ടില്‍ തുണികൊണ്ടുള്ള പഴയ മോഡല്‍ ചാരുകസേരയില്‍ ഇരുന്ന്‌ പഴകി ദ്രവിച്ച ഏതോ പുസ്തകം വായിക്കുകയാണ്‌. കാലുകള്‍ നീട്ടി അടുത്ത ഒരു കല്ലില്‍ വെച്ച്ട്ടുണ്ട്‌. ചാരുകസേരയുടെ തൊട്ടടുത്ത്‌ ചായഗ്ലാസ്‌. ടീപ്പോയില്‍ പഴയ കത്തുകളും ഒന്നു രണ്ടു പഴകി ദ്രവിച്ച പുസ്തകങ്ങള്‍ വേറേയും. നേരം കുറച്ചായി ഈ വായനയെന്ന്‌ എനിക്ക്‌ തോന്നി. എന്നെ കണ്ട മാത്രയില്‍ ഉച്ചത്തില്‍ നീട്ടി വിളിച്ചു. &lt;br /&gt;&lt;br /&gt;"സുശീ... ഇങ്ങോട്ടൊന്നു വന്നേ!"&lt;br /&gt;&lt;br /&gt;സൂശീലേച്ചി ഓടിക്കിതച്ചെത്തി. അടുക്കളയില്‍ ദോശമാവരച്ചുകൊണ്ടിരുന്നതിനിടയില്‍ കൈകഴുകാനൊന്നും നേരം മെനക്കെടുത്താതെ വെള്ളയടിച്ച കയ്യുമായിട്ട്‌ ഓടിച്ചാടി വന്നു. &lt;br /&gt;&lt;br /&gt;"അത്‌ പിന്നേയും വന്നോ? എവിടെ?"&lt;br /&gt;&lt;br /&gt;ഈ വെപ്രാളം കണ്ട്‌ ഞാനൊന്നു ഞെട്ടി! ഇതെന്തുപറ്റി? &lt;br /&gt;&lt;br /&gt;ഭരതേട്ടന്‍ സംഗതി പറഞ്ഞു. ഞാന്‍ അവിടെ എത്തുന്നതിനു കുറച്ചുമുമ്പ്‌ ചായ കൊണ്ടുവന്നപ്പോള്‍ ചേച്ചീ കണ്ടത്‌ ചാരുകസേരക്ക്‌ താഴെ കൂടിയിഴഞ്ഞു പോകുന്ന പാമ്പിനെയായിരുന്നു. സുശീലേച്ചിയുടെ ബഹളം കേട്ടു ചുറ്റുവട്ടാരത്തുള്ള ആബാലവൃദ്ധം ജനങ്ങളും തടിയും വടിയും കല്ലും കയ്യില്‍ക്കിട്ടിയ സര്‍വ്വായുധഭൂഷിതരായി ഓടിക്കൂടി. അപ്പോഴേക്കും ആ പാവം സ്ഥലംവിട്ടിരുന്നു. ആ ധാരണയിലാണ്‌ ചേച്ചി ഇപ്പോഴും പയ്യോളി എക്സ്പ്രസ്സ്‌ പോലെചാടി വന്നത്‌. &lt;br /&gt;&lt;br /&gt;"അത്‌ വല്ല ചേരയുമായിരിക്കും." ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"മനുഷ്യരെക്കൊണ്ട്‌ പാമ്പിനും വല്യ ശല്യം തന്നെ !" ഭരതേട്ടന്‍ എന്റെ നേരെ നോക്കിപ്പറഞ്ഞു.&lt;br /&gt;&lt;br /&gt;അവിടന്നു തിരിച്ചപ്പോള്‍ സന്ധ്യയായി. കൊട്ടാരപ്പറമ്പ്‌ വഴി വേണം പോകാന്‍. അത്‌ ഭയങ്കരമായ സര്‍പ്പക്കാടാണ്‌. അല്ലങ്കില്‍ പോകേണ്ട വഴി വലിയ ചുറ്റാ. പൊതുവെ പാമ്പിനെ പേടിയുള്ള ഞാന്‍ ഒരു ഡയിലമ്മയിലായി. ഇരുട്ടുന്നതിനു മുന്‍പ്‌ അങ്ങട്ട്‌ കടക്കാം. കാല്‍ മുന്നോട്ട്‌ നീങ്ങി. കൊട്ടാരപ്പറമ്പിലെ നാഗത്താന്മാരുടെ അദ്ഭുതകഥകള്‍ പലതും ഇപ്പോള്‍ പറഞ്ഞുകേട്ടതേയുള്ളൂ. &lt;br /&gt;&lt;br /&gt;വര്‍ഷം മുന്‍പു ഭരതേട്ടന്‍ ഇവിടെ വരുമ്പോള്‍ കൊട്ടാരവളപ്പു കൊടുംകാടുപോലെയായിരുന്നു. സര്‍പ്പങ്ങളുടെ ശീല്‍ക്കാരവും പക്ഷികളുടെ കളകളനാദവും മറ്റും എന്നും കേള്‍ക്കാമത്രെ. വനാന്തരമ്പോലെയുള്ള ആ വളപ്പില്‍ അന്നൊക്കെ കണ്‍വെട്ടത്തുകൂടി പാമ്പുകള്‍ ഓടി നടക്കും. പക്ഷേ ആരെയും ഉപദ്രവിക്കാറില്ല. ഇത്രയും വര്‍ഷത്തിനിടെ ഇവിടെ ഒരു ജീവിയെപ്പോലും ആരും കൊന്നിട്ടുമില്ലത്രെ ! എനിക്ക്‌ പേടി തുടങ്ങി.&lt;br /&gt;&lt;br /&gt;കാട്‌ നില്‍ക്കുന്ന സ്ഥലം മനുഷ്യന്റെ പാദസ്പര്‍ശനമേല്‍ക്കാതെ വിശുദ്ദമായിക്കിടക്കുന്നു. മരങ്ങളിലെ പഴങ്ങള്‍ ആരും പറിക്കാറില്ലന്നു തോന്നുന്നു. വീണുകിടക്കുന്ന പൂക്കളും പഴങ്ങളും കൂടി ഭീതി ജനിപ്പിക്കുന്ന മണം. കാട്ടുമരങ്ങളും വള്ളികളുമെല്ലാം ചേര്‍ന്ന്‌ വലിയൊരു ഗുസ്തി പിടിക്കുന്നതു പോലെ തോന്നിക്കും. ചുറ്റും ചെങ്കല്ലുകൊണ്ടുള്ള പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന മതിലുണ്ട്‌. വര്‍ഷത്തിലൊരു ദിവസം മാത്രം പൂജയും ബഹളവും തെയ്യവും ഉണ്ടാകുന്ന നാഗത്തറ. മറ്റു ദിവസങ്ങളിലാരും അതിനടുത്തോട്ട്‌ പോകാറില്ല. വല്ലാത്തൊരു സ്ഥലം. അങ്ങോട്ട്‌ നോക്കാനേ ഒരു പേടി. &lt;br /&gt;&lt;br /&gt;പക്ഷികള്‍ നിശ്ശബ്ദരായി. മരങ്ങള്‍ നിശ്ചലമായി. ഞാന്‍ മാത്രം ചലിക്കുന്നു. കരിയിലകള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ടുള്ള നടത്തം. ഈ സായംസന്ധ്യയില്‍ മനസ്സില്‍ ' ഉടുക്ക്‌ മദ്ദളമിലത്താളം ...' മേളം കൊട്ടാന്‍ തുടങ്ങി. സൂപ്പര്‍ സ്പീഡില്‍ നടന്നു. കാലടി നിലത്തു തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍. ഇരുട്ടിന്റെ കാഠിന്യം ഹൃദയത്തുടിപ്പ്‌ കൂട്ടി. നേരിയ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ടോ? പരിഭ്രമം മനസ്സിനെ പിടികൂടാത്തിരിക്കാന്‍ അതുവരെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സര്‍വ്വ ക്ഷുദ്രദേവീദേവന്മാരേയും വിളിച്ച്‌ കാവല്‍ഭടന്മാരാക്കി. അന്ധവിശ്വാസങ്ങളെല്ലാം സ്വന്തവിശ്വാസങ്ങളാക്കി മാറ്റി. പലരും കേട്ടിട്ടുണ്ടെന്ന്‌ പറഞ്ഞ അതേ ശീല്‍ക്കാരം. അപ്പോഴെല്ലാം കളിയാക്കിയതിന്‌ നിബന്ധനയറ്റ പശ്ചാത്താപം നിര്‍ലോപമായി പ്രകടിപ്പിച്ചു. നല്ല പാമ്പ്‌ ആരേയും അനാവശ്യമായി ഉപദ്രവിക്കില്ലല്ലോ? ഞനോ വളരെ പാവം, ധൈര്യവാന്മാരുടെ റാങ്ക്‌ ലിസ്റ്റില്‍ മാത്രം വാലറ്റം!&lt;br /&gt;&lt;br /&gt;അധോലോകത്തില്‍പെട്ട എഴാം ലോകമാണ്‌ പാതാളം. അത്‌ സര്‍പ്പങ്ങളുടെ ആവാസകേന്ത്രങ്ങളാണ്‌. സ്കൂളില്‍ പഠിപ്പിച്ച സകല പുരാണകഥകളും മനസ്സില്‍ തെളിഞ്ഞു. സര്‍പ്പങ്ങളില്‍ ഉപരിവര്‍ഗ്ഗമായ തക്ഷകന്‍ കാളിയന്‍ എന്നിവര്‍ വസിക്കുന്നതാകട്ടെ അഞ്ചാമത്തെ അധോലോകത്തിലും.ഞാന്‍ നടക്കുന്നത്‌ ഏതു ലോകത്തിലാണ്‌? എന്തായാലും ഞങ്ങളൊക്കെ കശ്യപപരമ്പരയല്ലേ? സഹോദരങ്ങളല്ലേ? സ്വാര്‍ഥത ക്രൂരത ഇവയുടെ മൂര്‍ത്തികളല്ലേ? കദ്രു അമ്മേ, കുട്ടികളോട്‌ എന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കണേ? പിറുപിറുപ്പ്‌ കൂടുന്നുണ്ടോ ?&lt;br /&gt;&lt;br /&gt;ആവൂ സമാധാനമായി! ഒരു വിധത്തില്‍ കടമ്പകളെല്ലാം കടന്നു വീടിന്റെ കോണിക്കലെത്തി. ഇനി പ്രശ്നമില്ല. എങ്കിലും എല്ലാതിലും ഒരനക്കം. കൈനടയിലെത്തി. തൊടിയില്‍ വീണ ചപ്പിലകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഒരനക്കം. കല്ലിനും പുല്ലിനും കൂടി അനക്കം. കണ്ണില്‍പ്പെടുന്നതിനെല്ലാം ഒരനക്കം. ധൈര്യമളക്കാനുള്ള 'മനോ-മീറ്റര്‍' വെച്ചു നോക്കിയിരുന്നെങ്കില്‍ പൊട്ടിച്ചിതറിപ്പോയേനേ! അത്രയും ധ്രുതഗതിയിലാ നടപ്പ്‌. കൈനടയില്‌ ഒരു കാല്‍ വെച്ചതും ഉടനെ പുറകോട്ടുചാടിയതും ഒപ്പം കഴിഞ്ഞു.&lt;br /&gt;&lt;br /&gt;"പാമ്പ്‌!" ഞാന്‍ പുലമ്പി!&lt;br /&gt;&lt;br /&gt;പുറത്തെ വരാന്തയിലിരുന്ന്‌ അമ്മ ഇത്‌ കാണുന്നു. ഞാന്‍ സ്തംഭിച്ചുനില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അമ്മ ടോര്‍ച്ച്‌ലൈറ്റുമായി മുറ്റത്തിറങ്ങി.&lt;br /&gt;&lt;br /&gt;"ഇങ്ങുപോര്‌." &lt;br /&gt;&lt;br /&gt;അധൈര്യത്തിന്റെ ഉച്ഛഘട്ടത്തിലെത്തിയ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ പാസ്സാക്കിയ ട്രിബിള്‍ ജമ്പില്‍ മലക്കുത്തം മറിഞ്ഞുവീണത്‌ മുറ്റത്തെ അശോകമരച്ചെടിമേലായിരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വഴിയില്‍ കിടന്ന ഒരു കഷണം കയറെടുത്ത്‌ അമ്മ ദൂരേക്കെറിയുന്നു, കൂടെ വറാന്തയില്‍നിന്നും മറ്റുള്ളവരുടെ പൊട്ടിച്ചിരിയും! &lt;br /&gt;&lt;br /&gt;സുന്ദരികള്‍ ചവിട്ടിയാല്‍ അശോകം പൂക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. ഞാന്‍ ചവുട്ടിയൊടിച്ച അശോകച്ചെടിയിനി കിളുര്‍ക്കുകപോലും അസാധ്യം!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-1734539187818450688?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/1734539187818450688/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=1734539187818450688' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/1734539187818450688'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/1734539187818450688'/><link rel='alternate' type='text/html' href='http://anavam.blogspot.com/2007/04/blog-post_07.html' title='കദ്രുജന്‍'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-9147942277819631812</id><published>2007-04-02T15:51:00.000+05:30</published><updated>2007-04-02T15:59:24.459+05:30</updated><title type='text'>അയ്യനാര്‍ക്കാവുകള്‍</title><content type='html'>ആളുകളെ അകര്‍ഷിക്കുന്ന തുംഗസൗധങ്ങളോ വമ്പന്‍ കെട്ടിടങ്ങളോ ആപണവീഥികളോ കൂറ്റന്‍ വ്യവസായശാലകളോ അതുപോലുള്ള മറ്റു സ്ഥാപനങ്ങളോ ഇവിടത്തെ ഗ്രാമങ്ങളില്‍ നിങ്ങള്‍ കണ്ടില്ലെന്നിരിക്കും. എന്നാല്‍ ഗ്രാമീണകലകളുടേയും മതാചാരങ്ങളുടേയും ഒരു ദൈവീക സംഘമമാണ്‌ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിലും കണ്ടുവരുന്ന 'അയ്യനാര്‍ കാവുകള്‍'. ഇരുപത്‌ മുതല്‍ ഇരുപത്തഞ്ചടിയോളം വരുന്ന ഭീമാകാരമായ പത്തിരുപത്‌ പ്രതിമകളുടെ കൂട്ടം തീവണ്ടി യാത്രക്കിടയില്‍ മുമ്പൊക്കെ അങ്ങിങ്ങായി കാണാമായിരുന്നു. ഇന്ന് അത്ര സര്‍വ്വസാധാരണമായിക്കണ്ടെന്നുവരില്ല.&lt;br /&gt;&lt;br /&gt;തമിഴകത്തില്‍ ഏതു ഗ്രാമാമായാലും അവിടെ ഒരു ദേവിക്ഷേത്രം (കോവില്‍) ഉണ്ടാകും. അരുള്‍മിഗു കാമാക്ഷി അമ്മന്‍, കാളിയമ്മന്‍, മുത്തുമാരിയമ്മന്‍, ശലൈകാരി അമ്മന്‍, വീര്യകാരിയമ്മന്‍, പേച്ചിയമ്മന്‍, മുണ്ടക്കണ്ണിയമ്മന്‍, പിഡാരിയമ്മന്‍, എല്ലയമ്മന്‍ എന്നീ വിവിധ നാമങ്ങളാല്‍ ഗ്രാമീണരാല്‍ ഓര്‍മ്മയുള്ള കാലം തൊട്ടേ ആരാധിക്കപ്പെട്ട്‌ വരുന്നവയാണു ഈ മൂര്‍ത്തികള്‍. &lt;br /&gt;&lt;br /&gt;പരിസരങ്ങളില്‍ ദേവിയുടെ പരിവാരങ്ങളും കാവല്‍ ഭടന്മാരുമായി അനേകം ഭീകരമായ ശില്‍പ്പങ്ങളും സ്ഥാപിച്ചിരിക്കും. ഗ്രാമസംരക്ഷക കര്‍ത്താക്കളാണിവര്‍. ചില അനാചാരങ്ങളോടൊപ്പമാണെങ്കിലും പരിസ്ഥിതിസംരക്ഷണം അന്നൊക്കെ  ദൈവീകമായിരുന്നു. ഗ്രാമത്തിന്റെ ജലശ്രോതസ്സും അതിന്‌ ചുറ്റുമുള്ള മരക്കൂട്ടങ്ങളും വളരെ ഭയഭക്തിയോടെ സംരക്ഷിച്ചിരിക്കുന്നതു കാണാം. &lt;br /&gt;&lt;br /&gt;തികച്ചും പ്രാദേശീക ഉരുവത്തിലുള്ള ഈ ദൈവീക പ്രതിമകളെ അയ്യനാര്‍, കറുപ്പ സ്വാമി, മുനിയാണ്ടി, മുനീശ്വരന്‍,  മധുരൈവീരന്‍, ശുടലൈ ഈരുളപ്പന്‍, മാടസാമി, അരുഞ്ഞുനൈ കാത്ത അയ്യനാര്‍, കല്ലാള്‍ അയ്യനാര്‍, നിറൈകുളത്തു അയ്യനാര്‍, പെരിയ ആണ്ടവര്‍, എന്നൊക്കെയാണ്‌ അറിയപ്പെടുന്നത്‌. &lt;br /&gt;&lt;br /&gt;കാലം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഏതോ നിയോഗത്തിന്റെ ഫലമായി ഇവ നിര്‍മ്മിക്കുന്നത്‌ ഗ്രാമത്തിലെ വേലവന്‍ സമുദായക്കാരാണ്‌. പരമ്പരയായി മണ്‍പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണിവര്‍.  മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചില വ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ പണി ചെയ്യാന്‍. കളിമണ്ണില്‍ മെനഞ്ഞെടുത്ത പ്രതിമകള്‍ക്ക്‌ ചായങ്ങള്‍ പകര്‍ന്ന് ഉത്സവ സമയത്ത്‌ കാവുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച്‌ പൂജിക്കുന്നു. വര്‍ഷം തോറും പുതിയവ ഉണ്ടാക്കുകയായിരുന്നു പഴയ രീതി. നാടന്‍ കലയും ദൈവവുമായി ബന്ധപ്പെട്ട ആ പൊന്‍കാലം മാറി മറഞ്ഞു പോവുകയാണ്‌.  ലോഹനിര്‍മ്മിതമായ പുതിയ പ്രതിമകള്‍ക്ക്‌ കളിമണ്‍ പ്രതിമകള്‍ വഴിമാറിക്കൊടുക്കുകയാണിപ്പോള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-9147942277819631812?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/9147942277819631812/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=9147942277819631812' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/9147942277819631812'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/9147942277819631812'/><link rel='alternate' type='text/html' href='http://anavam.blogspot.com/2007/04/blog-post.html' title='അയ്യനാര്‍ക്കാവുകള്‍'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-3077055549046894470</id><published>2007-03-02T17:54:00.000+05:30</published><updated>2009-11-06T18:08:45.323+05:30</updated><title type='text'>കോപ്പിറൈറ്റ്‌ പ്രശ്‌ നം-ഒരു വാര്‍ത്ത</title><content type='html'>കോപ്പിറൈറ്റ്‌ പ്രശ്‌ നം: യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു&lt;br /&gt;(ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോറ്ട്ട്)&lt;br /&gt;&lt;br /&gt;പകര്‍പ്പവകാശ നിയമം ലംഘിച്ച്‌ സ്വതന്ത്ര ബ്ലോഗുകളില്‍ നിന്ന്‌ ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വന്‍കിട പോര്‍ട്ടലുകളിലൊന്നായ യാഹൂവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ബ്ലോഗുകളില്‍ നിന്നും, പുഴ.കോമില്‍ നിന്നുമായി പത്തോളം കൃതികള്‍ എഴുത്തുകാരുടെയോ, പ്രസാധകരുടെയോ അറിവോടെയല്ലാതെ യാഹൂവിന്റെ മലയാളം പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്നതാണ്‌ വിവാദത്തിനാധാരം. ബാധിക്കപ്പെട്ട ബ്ലോഗുകളുടെ ഉടമകളും എഴുത്തുകാരും ഇതിനെതിരെ മാര്‍ച്ച്‌ 5 പ്രതിഷേധ ദിനമായി ആചരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;സംഭവം നിയമപരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്‌. എന്നാല്‍, തങ്ങള്‍ക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ഉള്ളടക്കങ്ങള്‍ തരുന്ന വെബ്‌ ദുനിയ.കോം ആണ്‌ പകര്‍പ്പാവകാശ ലംഘനത്തിന്‌ കാരണക്കാരെന്നാണ്‌ യാഹൂവിന്റെ നിലപാട്‌. ഇക്കാര്യം വെബ്‌ ദുനിയ.കോം അധികൃതര്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പ്‌ പറയുകയും ചെയ്‌ തിട്ടുണ്ട്‌. എന്നാല്‍ വെബ്‌ ദുനിയയുമായുള്ള ഇടപാട്‌ യാഹൂവിന്റെ മാത്രം പ്രശ്‌ നമാണെന്നും വിവാദ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യാഹൂവിനാണെന്നുമാണ്‌ ബ്ലോഗര്‍മാരുടെ നിലപാട്‌. സംഭവത്തില്‍ യാഹൂ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-3077055549046894470?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/3077055549046894470/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=3077055549046894470' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/3077055549046894470'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/3077055549046894470'/><link rel='alternate' type='text/html' href='http://anavam.blogspot.com/2007/03/blog-post_02.html' title='കോപ്പിറൈറ്റ്‌ പ്രശ്‌ നം-ഒരു വാര്‍ത്ത'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116955673563979272</id><published>2007-01-23T18:19:00.000+05:30</published><updated>2007-01-23T18:22:15.653+05:30</updated><title type='text'>പതനം</title><content type='html'>വഴിയില്‍നിന്നും നോക്കിയാല്‍ ആ പഴയ ആ കെട്ടിടം കാണാന്‍ പറ്റില്ല. അത്രയും ഉയരത്തിലാണു സ്കൂള്‍ പറമ്പ്‌. നല്ലപോലെ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കൊടിമരം കാണാം. ഉച്ചനേരമാകുന്നതിനു മുന്‍പാണെങ്കില്‍ അതിനു പിറകിലായി കുറച്ചു ദൂരെ അടുപ്പില്‍ നിന്നുമുള്ള പുകയും ഉയരുന്നത്‌ കാണാം. കയറിച്ചെല്ലാന്‍ ആറേഴു കല്‍പടവുകളുണ്ട്‌. അങ്ങിങ്ങായി ഇളകിയും പറിഞ്ഞും കൊഴിഞ്ഞും ഉള്ള ആ പടികള്‍ സൂക്ഷിച്ചു വേണം കയറാന്‍. അടി തെറ്റിയാല്‍ ആരാണു വീഴാതിരിക്കുക!&lt;br /&gt;&lt;br /&gt;പടികള്‍ കയറിയാലെത്തുന്നത്‌ പ്ലേഗ്രൗണ്ടിലാണു. എന്നുവെച്ചാല്‍ വലിയ സ്റ്റേഡിയം പോലുള്ള ഗ്രൗണ്ടൊന്നുമല്ല. കഴിഞ്ഞ സ്പോട്‌സ്ഡേക്ക്‌ ലോങ്ങ്‌ ജമ്പ്‌ ചാടിയപ്പോള്‍ ഒന്നാം സമ്മാനക്കാരനായ കുട്ടി പോയി വീണത്‌ അടുത്ത ഇടവഴിയിലായിരുന്നു.&lt;br /&gt;&lt;br /&gt;ഗ്രൗണ്ടിനു മദ്ധ്യഭാഗത്തായിട്ട്‌ ഉയര്‍ന്നു നിവര്‍ന്ന് നില്‍ക്കുന്ന കൊടിമരം. നമ്മുടെ അഭിമാനചിഹ്നമായ മൂവര്‍ണ്ണക്കൊടി പറക്കാറുള്ളത്‌ അതിന്റെ ശിഖരത്തിലാണെന്നോര്‍ത്തപ്പോള്‍ ശരീരം കോള്‍മയിര്‍ക്കൊണ്ടു. എത്രയെത്ര സ്വതന്ത്ര്യദിനാഘോഷങ്ങള്‍ കണ്ടതാണീ കൊടിമരം. ജനാധിപത്യം നമ്മുടെ നാട്ടില്‍ നല്ലപോലെ ഉറച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പോലെ ആ പോസ്റ്റ്‌ കുഴിച്ചിടുമ്പോള്‍ എത്ര തവണ പിടിച്ച്‌ കുലുക്കി നോക്കിയിട്ടുണ്ടാവണം! ഈ തത്വമാണു 'സ്ഥൂണാനിഖനനം ന്യായം' എന്നു അറിയപ്പെടുന്നത്‌. ഈ ന്യായപ്രകാരമണു പല സിദ്ധാന്തങ്ങളും ഇന്നു നിലവില്‍ വന്നിരിക്കുന്നത്‌. ബൂലോഗത്തില്‍ സിദ്ധാന്തങ്ങള്‍ക്കൊന്നും വലിയ മാര്‍ക്കെറ്റില്ലന്നറിയാഞ്ഞിട്ടല്ല. ഇതു ചിലവാക്കാനുള്ള മറ്റൊരവസരംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഈ ന്യായത്തെപറ്റി ഇവിടെ സൂചിപ്പിച്ചത്‌.&lt;br /&gt;&lt;br /&gt;പറഞ്ഞുവന്നത്‌ സ്കൂളിന്റെ പ്രശ്നങ്ങളായിരുന്നു. പല മാസങ്ങള്‍ കഴിഞ്ഞു! റിപ്പബ്ലിക്ക്‌ ദിനവും അടുത്തു. ഗെയിംസ്‌ പിരീഡ്‌ വിട്ടാല്‍ കുട്ടികള്‍ നേരെ ഓടുന്നത്‌ പോസ്റ്റിന്മേല്‍ക്കയറി കളിക്കാനാണ്‌. വീണു കയ്യൊടിച്ച കുട്ടികളുമുണ്ട്‌.നേരെ കാണുന്ന രണ്ടു മൂന്നു സ്റ്റെപ്പുകള്‍ കൂടി കയറി വേണം സ്കൂളിന്റെ ഉള്ളിലോട്ട്‌ ചെല്ലാന്‍. പല ഭാഗങ്ങളും പൊട്ടിത്തകര്‍ന്നുകിടക്കുന്നു. മേല്‍പ്പുരയുടെ ഓടുകള്‍ പട്ടിക ദ്രവിച്ച്‌ ഇളകിത്തൂങ്ങിക്കിടക്കുന്നു. ഏതു സമയത്തും വീഴാവുന്ന സ്ഥിതിയാണ്‌.കഴുക്കോലുകള്‍ ദ്രവിച്ച്‌ കെട്ടിടം അപകടഭീഷണിയിലായിട്ട്‌ അദ്ധ്യയനവര്‍ഷങ്ങള്‍ നാലഞ്ച്‌ കഴിഞ്ഞു. ക്ലാസ്സുകളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച്‌ 'എല്ലാവരും ഒരേ പോലെ എന്ന തത്വത്തില്‍' കുട്ടികളും ക്ലാസ്സുകളും. തുറന്നു കിടക്കുന്ന ആഫീസ്‌ മുറിയില്‍ കാറ്റിനും വെളിച്ചത്തിനും ഒരു പഞ്ഞവുമുണ്ടാവില്ല. മഴക്കാലത്ത്‌ കുടചൂടണമെന്നു മാത്രം. കാറ്റടിച്ചാല്‍ അതില്‍നിന്നും പാറിപ്പറന്നു കളിക്കുന്ന കടലാസുകള്‍ പിടിക്കാന്‍ കുട്ടികള്‍ക്ക്‌ വലിയ ഉത്സാഹമാണ്‌. അങ്ങിനെ അസൗകര്യങ്ങളുടെ നടുവില്‍ എറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സ്കൂള്‍. &lt;br /&gt;&lt;br /&gt;കരയുന്ന കുട്ടിക്കേ ഇവിടെ പാലില്ല. കെട്ടിടം പുതുക്കിപ്പണിയാനും മറ്റും നടപടി സ്വീകരിക്കണമെന്ന്‌ സ്കൂള്‍ സംരക്ഷണസമിതി അധികൃതരോടഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം പലതു കഴിഞ്ഞു. യാതൊരു ഫലവുമില്ല. സമരമല്ലാതെ വെറെ പോംവഴിയുമില്ലായെന്ന് സംരക്ഷണസമിതി കണ്ടെത്തി. സമരത്തിലിറങ്ങാന്‍ തീരുമാനിച്ചു. പ്രദേശത്തെ ഒരു നേതാവിന്റെ നേതൃത്വത്തില്‍ പരിപാടിക്കള്‍ ആസൂത്രണം ചെയ്തു. സസന്തോഷം സമരം ഉത്ഘാടനം ചെയ്യാന്‍ അങ്ങോര്‍ സമ്മതിച്ചു. &lt;br /&gt;അങ്ങിനെ സമരം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു. നേതാവിനെ പതാക ഉയര്‍ത്താനായി കോടിമരത്തിനടുത്തേക്ക്‌ ആനയിക്കപ്പെട്ടു. കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും ഗ്രൗണ്ടില്‍ സന്നിഹിതരാണ്‌.&lt;br /&gt;&lt;br /&gt;എല്ലാവരും നിശ്ശബ്ദരായി നേതാവ്‌ വലിച്ചു കയറ്റുന്ന കൊടിച്ചുരുള്‍ നോക്കിക്കൊണ്ട്‌ മുഖം ആകാശത്തേക്കുയര്‍ത്തി. പോരാ പോരാ ഇനിയും ഉയരട്ടെ എന്റെ കക്ഷിക്കൊടി എന്ന് നേതാവു പാടി. കൊടിച്ചുരുള്‍ ശിഖരത്തിലെത്തി. ജയ്‌ വിളിക്കാനും സല്യൂട്ടടിക്കാനും സദസ്യര്‍ ആവേശഭരിതരാവുന്നത്‌ നേതാവിനെ പുളകം കൊള്ളിച്ചു. പുഷ്പവൃഷ്ടിനടക്കാന്‍ പോകുന്നു, കൊടിച്ചുരുള്‍ നിവരാന്‍ പൊകുന്നു. തന്റെ ഭാവിയും ഈ സമരതന്ത്രത്താല്‍ ഭദ്രമാകുന്നു. കൊടിക്കയര്‍ വലിച്ചു.ഒന്നുമെ സംഭവിക്കുന്നില്ല. സമരാവേശം സിരകളില്‍ രക്തസമ്മര്‍ദ്ദം കൂട്ടി.അത്ഭുതം! സര്‍വശക്തിയുമുപയോഗിച്ച്‌ ആഞ്ഞു വലിച്ചു. കൊടിച്കുരുള്‍ നിവര്‍ന്നു.&lt;br /&gt;പുഷ്പവൃഷ്ടിയും തുടങ്ങി!&lt;br /&gt;&lt;br /&gt;പിന്നാലെ ആ പോസ്റ്റും സ്കൂള്‍ കെട്ടിടവും!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116955673563979272?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116955673563979272/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116955673563979272' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116955673563979272'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116955673563979272'/><link rel='alternate' type='text/html' href='http://anavam.blogspot.com/2007/01/blog-post.html' title='പതനം'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116696853658086863</id><published>2006-12-24T19:21:00.000+05:30</published><updated>2006-12-24T19:25:36.596+05:30</updated><title type='text'>രാജാവിന്റെ രാജാവു്</title><content type='html'>ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്കെല്ലാവര്‍ക്കും എന്റെ ക്രിസ്ത്‌മസ്‌ ആശംസകള്‍. ഇത്തരുണത്തില്‍ പണ്ടെന്നോ വായിച്ച ഒരു കഥയാണു്‌ മനസ്സില്‍ തെളിയുന്നത്‌. ക്രിസ്ത്‌മസ്‌ ശുഭ ദിനത്തില്‍ ഞാനിതിവിടെ പകര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;അഗസ്റ്റസ്‌ സീസര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണ്ണരുടെ മകന്‍. പതിമൂന്നു വയസ്സുള്ള ആണ്‍കുട്ടി. അച്ഛന്റെ കര്‍ക്കശമായ വളത്തല്‍കൊണ്ടു്‌ ശ്വാസം മുട്ടി ജീവിക്കുന്നവന്‍. ഗ്രാമത്തിലെ മാര്‍ക്കെറ്റില്‍ പോയി ചില സാധനങ്ങള്‍ വാങ്ങി വരാന്‍ അമ്മ അയച്ചു.&lt;br /&gt;&lt;br /&gt;രണ്ടു മൈലകലെയുള്ള ഒരുഗ്രാമം. അമ്മ പറഞ്ഞയച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങി കുട്ടി തിരിച്ചു വരികയാണു്‌. അച്ഛന്‍ വരുന്നതിനു മുന്‍പെ വീട്ടിലെത്തിക്കൊള്ളാമെന്നു അമ്മക്കു്‌ വാക്കു്‌ കൊടുത്തിരുന്നു. അച്ഛന്‍ വളരെ മുന്‍ കോപിയും കര്‍ശ്ശനക്കാരനുമായിരുന്നു. ഗ്രാമീണരുമായുള്ള സഹവാസം നിരോധിച്ചിരുന്നു. അവരുടെ കുട്ടികളോടൊപ്പം കളിക്കാനും അനുവാദമുണ്ടായിരുന്നില്ല. അവന്‍ തിരിച്ചു വരുമ്പോള്‍ നേരം വൈകി. പരിസരമാകെ ഇരുള്‍ പടരാന്‍ തുടങ്ങി തെരുവുകളിലെല്ലാം പാവപ്പെട്ട ജനങ്ങള്‍. നാളെ കാനെഷുമാരി കണക്കു എടുക്കുന്നതിനു അവന്റെ അച്ഛനെ ഉത്തരവിട്ടിട്ടുണ്ടു്‌. &lt;br /&gt;&lt;br /&gt;ഇരുട്ടില്‍ അവന്‍ അവ്യക്തമായ ചില നിഴല്‍ രൂപം കണ്ടു.ആടുത്ത്‌ പോയി. ഒരു താടി വളര്‍ത്തി മുഷിഞ്ഞ വസ്ത്രം ധരിച്ച മനുഷ്യന്‍. കൂടെ ഒരു കഴുതയും, കഴുതയുടെ മേല്‍ ഒരു തടിച്ച പര്‍ദ ധരിച്ച സ്ത്രീയും. അയാള്‍ അടുത്തുള്ള സത്രത്തില്‍പ്പോയി കിടക്കാനുള്ള സ്ഥലമനേഷിച്ചു്‌ നിരാശനായി തിരിച്ചു വന്നു. കഴുതയുടെ കയറും പിടിച്ചു വലിച്ചു കൊണ്ടു്‌ സത്രത്തിനു പിന്നിലുള്ള ആടുമാടുകളേയും കോഴികളേയും കൊണ്ടു നിറഞ്ഞ തൊഴുത്തിന്റെ ഉള്ളിലേക്കു പോയി.&lt;br /&gt;കുട്ടി അവരെ പിന്തുടര്‍ന്നു. ആ വൃത്തികേട്ട ആലയിലെ നിലത്താണെങ്കില്‍ വൈക്കോലും ചാണകവും കൊണ്ടു മൂടി കിടന്നിരുന്നു. സഹിക്കാന്‍ കഴിയാത രൂക്ഷ ഗന്ധം വമിക്കുന്ന തൊഴുത്തു്‌. കഴിയുന്നത്ര ശുദ്ധപ്പെടുത്തി ആ താടിക്കാരന്‍ സ്ത്രീയെ അവിടെ ഇരുത്തി. ആലയിലുണ്ടായിരുന്ന തൊട്ടിയിലെ വെള്ളം തന്റെ ഇരുകൈകളും ചേര്‍ത്തു കോരി ആ സ്ത്രീക്കു കുടിക്കാനയി കൊടുത്തു. ആലയുടെ കതവിന്റെ വിടവീലൂടെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ബാലനു ഒന്നും മനസ്സിലായില്ല. വീണ്ടും വെള്ളം കൊണ്ടുവരാനായി അദ്ദേഹം പോയപ്പോള്‍ ആ സ്ത്രീയുടെ മുഖത്തുനിന്നും കറുത്ത പര്‍ദ നീങ്ങി താഴോട്ടു വീണു. ആ മുഖം കണ്ട മാത്രയില്‍ ബാലനു ഒരു ദിവ്യമായ അനുഭൂതിയുണ്ടായി. എന്തു ചൈതന്യം! എത്ര മനോഹരം! വാതില്‍ തുറന്നു ഓടിച്ചെന്നു ആ അമ്മയുടെ മുന്നില്‍ മുട്ടുകുത്തി നിന്നു. കയ്യിലുണ്ടായിരുന്ന മാതളം പഴം കൊടുത്തു. അത്തിപ്പഴം കൊടുത്തു. പുഞ്ചിരിയോടെ എല്ലാം വാങ്ങി വെച്ചു. ഒന്നും തന്നെ മിണ്ടിയില്ല. &lt;br /&gt;&lt;br /&gt;ആ റോമന്‍ കുട്ടി എഴുന്നേറ്റ്‌ വന്ന വഴിയേ തിരിച്ചു്‌ വീട്‌ നോക്കി വേഗത്തില്‍ നടക്കാന്‍ തുടങ്ങി. മനസ്സില്‍ നിറയെ ആ അമ്മയുടെ രൂപം മാത്രം. ഇരുട്ടാണെങ്കിലും അവന്‍ മനസ്സിനെ ദൃഢപ്പെടുത്തി മുന്നോട്ട്‌ നീങ്ങി. അവന്റെ തലക്കു നേരെ മേലെ ഒരെ ഒരു നക്ഷത്രം മിന്നിത്തിളങ്ങുന്നതു്‌ അവന്‍ കണ്ടു. മറ്റു നക്ഷത്രങ്ങള്‍ക്കെന്തു പറ്റി? അവന്‍ അത്ഭുതപ്പെട്ടു. അപ്പോഴതാ സന്തോഷത്താല്‍ തുള്ളിച്ചാടി ആട്ടവും പാട്ടവുമായി ഒരു കൂട്ടം ആട്ടിടയന്മാര്‍ എതിരെ വരുന്നു. പെട്ടെന്നൊരു മിന്നല്‍. അസാധാരണ പ്രകാശം പരന്നു. ഇടയന്മാര്‍ നിശ്ശബ്ദരായി മുട്ടുകുത്തി ആകാശത്തോട്ടു നോക്കി നിന്നു. &lt;br /&gt;&lt;br /&gt;വീണ്ടും ഇരുട്ട്‌. ധൈര്യം നടിച്ച്‌ കുട്ടി മുന്നോട്ടു നടന്നു. അവന്റെ ബംഗ്ലാവിന്റെ കവാടമെത്താറായി. എന്തോ ഒരു നിഴല്‍ അടുത്തു വന്നു. ഇപ്പോള്‍ വ്യക്തമായി. മൂന്നു്‌ ഒട്ടകങ്ങള്‍. അവയുടെ പുറത്ത്‌ ഓരോ സവാരിക്കാരനും. മിന്നിത്തിളങ്ങുന്ന വസ്ത്രവും അവരുടെ പ്രൌഢിയും ചോദ്യവും എല്ലാം തന്നെ ബാലനെ അത്ഭുതപ്പെടുത്തി. അവര്‍ക്കു ഇപ്പോള്‍ ജനിച്ച രാജാവിനെ കാണണം. കുട്ടിക്കറിയാവുന്ന രജാവാകട്ടെ ഹെറോഡ്‌ മാത്രമണു്‌. &lt;br /&gt;&lt;br /&gt;ആകാശത്തിലെ ആ നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു്‌ കുട്ടിയോട്‌ ചോദിച്ചു:&lt;br /&gt;"ആ നക്ഷത്രം പ്രകാശിക്കുന്നതെവിടെയാണു്‌?" &lt;br /&gt;അതു ബെത്‌ലഹേം ആണെന്ന് അവനറിയാം."&lt;br /&gt;"അവിടെക്കാണില്ല! നിങ്ങളന്വേഷിക്കുന്ന രാജാവിന്റെ രാജാവിനെ അവിടെക്കാണില്ല." അവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അതിനു മറുപടിയായി അവര്‍ ദൈവപ്രവചനം ഉരുവിട്ടു. കുട്ടിക്കു്‌ ഒന്നേ അറിയൂ. അഗസ്റ്റസ്‌ സീസര്‍ ചക്രവര്‍ത്തിയാണു്‌ ഇസ്രായേലും ഈ ലോകവും ഭരിക്കുന്നത്‌!&lt;br /&gt;&lt;br /&gt;നേരം വൈകി. അവന്‍ ഓടി വീട്ടിലെത്തി. &lt;br /&gt;അച്ഛന്‍! ശബ്ദമുയര്‍ത്തിക്കൊണ്ടു ചോദിച്ചുഃ&lt;br /&gt;"എന്താണു വൈകിയതു?"&lt;br /&gt;"സാധനങ്ങളെവിടെ?"&lt;br /&gt;മറുപടിയില്ല.&lt;br /&gt;"അമ്മ തന്ന വെള്ളിക്കാശുകളെവിടെ?"&lt;br /&gt;ഒന്നും മിണ്ടാതെ കയ്യിലുണ്ടായിരുന്ന ബാക്കി ഒരു നാണയം എടുത്തു നീട്ടി. അച്ഛന്‍ വിശ്വസിക്കുന്നില്ല. അവന്‍ നടന്നതെല്ലാം തുറന്നു പറഞ്ഞു. അപ്പോഴും അച്ഛന്‍ വിശ്വസിച്ചില്ല. അച്ഛന്‍ ഉപദേശിച്ചുഃ&lt;br /&gt;"നമ്മള്‍ റോമന്‍കാര്‍. ബുദ്ധിമാന്മാര്‍. സത്യത്തില്‍ വിശ്വസിക്കുന്നവര്‍. ഈ ലോകം ഭരിക്കാനര്‍ഹതയുള്ളവര്‍. സത്യം പറയാന്‍ നീ കൂട്ടാക്കുന്നില്ലങ്കില്‍..." കുട്ടി പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. &lt;br /&gt;&lt;br /&gt;കുപിതനായ അവന്റെ അച്ഛന്‍ തന്റെ അരപ്പട്ട അഴിച്ച്‌ ആ പിഞ്ചു ബാലനെ അരിശം തീരുന്നതുവരെ ആഞ്ഞടിച്ചു. അവശനായ ബാലനെ ഒടുവില്‍ അവന്റെ അമ്മ മുറിയില്‍ കൊണ്ടുപോയി കിടത്തി. അടികൊണ്ടുണ്ടായ മുറിവുകള്‍ക്ക്‌ മരുന്നു വെക്കാനായി വസ്ത്രം അഴിച്ചപ്പോള്‍ കുട്ടിയുടെ ദേഹത്ത്‌ ഒരു പോറലുമില്ല! മാത്രമല്ല, ദേഹം മുന്‍പത്തേക്കാളും സുന്ദരമായും ആരോഗ്യമായും കാണപ്പെട്ടു. അമ്മ സന്തോഷിച്ചു.&lt;br /&gt;മോന്‍ പറഞ്ഞത്‌ സത്യമാണു്‌. അമ്മക്കറിയാം!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116696853658086863?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116696853658086863/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116696853658086863' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116696853658086863'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116696853658086863'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/12/blog-post_24.html' title='രാജാവിന്റെ രാജാവു്'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116653583884128550</id><published>2006-12-19T19:07:00.000+05:30</published><updated>2006-12-19T19:13:58.856+05:30</updated><title type='text'>വിറകു്</title><content type='html'>കൂറ്റന്‍ മതിലുകളാല്‍ സംരക്ഷിക്കപ്പെട്ട ഒരു കോട്ട പോലെ തോന്നിക്കുന്ന വ്യവസായശാല. മെയിന്‍ ഗേറ്റ്‌ കമ്പനി മുതലാളികള്‍ക്കുള്ളതാണു. ആടുത്തായുള്ള ഒരു മെലിഞ്ഞ വികൃതിക്കവാടം (വിക്കറ്റ്‌ ഗേറ്റ്‌) ഒരാള്‍ക്കു കഷ്ടിച്ചു കടന്നു പോകാവുന്ന തരത്തിലൂള്ളതാണു. അതിലൂടെ വേണം തൊഴിലാളികളും മറ്റ്‌ ഉദ്യോഗസ്ഥന്മാരും നുഴഞ്ഞു കടന്നു പോകാന്‍. മുതലാളിക്ക്‌ ഒരു പക്ഷേ അറിയാമായിരിക്കും, ഇവിടത്തെ ജോലി ചെയ്താല്‍പ്പിന്നെ ആരും തന്നെ ഇതില്‍ കൂടുതല്‍ വണ്ണം വെക്കാന്‍ സദ്ധ്യതയില്ലെന്ന്‌. ഫേക്ടറിക്കു്‌ ഉള്ളില്‍ കയറിയ ഉടനെ ആദ്യം കണ്ട കാഴ്ച്ച എന്നെ തെല്ലൊന്നമ്പരിപ്പിച്ചു. മലപോലെ അടുക്കിവെച്ചിരിക്കുന്ന പറങ്കിമാവിന്‍ തടിക്കഷണങ്ങള്‍! ഓ, നാലഞ്ചു പേരുള്ള വീട്ടിലേ എത്രമാത്രം വിറകാണു്‌ അട്ടത്തും പറമ്പിലുമൊക്കെ ആയി സ്റ്റോക്ക്‌ ചെയ്യുന്നത്‌! അപ്പോള്‍ അഞ്ഞൂറിലധികം തൊഴിലാളികളുള്ള ഇവിടെ ഇത്രയും വിറകു ഉണ്ടങ്കിലല്ലേ കാലാകാലത്തില്‍ അടുപ്പ്‌ പുകയൂ. അങ്ങിനെ ഞാന്‍ സമാശ്വസിച്ചു. &lt;br /&gt;&lt;br /&gt;തൊഴിലാളികള്‍ നേരെ ടൈമാഫീസിലോട്ടാണു പോകുന്നത്‌. ഓരോ തൊഴിലാളിയും തന്റെ ഹാജര്‍ ഉറപ്പു വരുത്തുകയാണു്‌. സമയരേഖപ്പെട്ടിയും മറ്റു നൂതന ഹാജര്‍ കാര്‍ഡുകളൊക്കെയില്ലാഞ്ഞിട്ടല്ല. അവയെല്ലാം കഠിനാദ്ധ്വാനം ചെയ്തു ക്ഷീണിച്ചു അവശതയില്‍ക്കഴിയുകയാണു്‌. ചുമരിന്മേലുള്ള വലിയ ഒരു ബോഡില്‍ മുക്കാല്‍ പൈസാ പോലുള്ള ടോക്കണ്‍ കൊളുത്തിവെച്ചിട്ടുണ്ടു്‌. അതിന്മേല്‍ അവരവരുടെ നമ്പര്‍. ടോക്കെണ്‍ എടുത്തു അതിനടുത്തായി വെച്ചിട്ടുള്ള ബേലറ്റ്‌ ബോക്സ്‌ പോലുള്ള പെട്ടിയില്‍ ഇടണം. രത്നക്കല്ലിനു കാവല്‍ കിടക്കുന്ന സര്‍പ്പം പോലെ കഴുത്ത്‌ നീണ്ട ഒരാള്‍ കണ്ണുരുട്ടി വാച്ചു സദാ നോക്കിക്കൊണ്ട്‌ ആ പെട്ടിക്കരികിലായി ഇരിക്കുന്നു. വിരോധഭാസമായിത്തോന്നി, ഇദ്ദേഹത്തെ ടൈം-കീപ്പര്‍ എന്നു വിളിച്ചപ്പം. വാച്ചു നോക്കിയിരിക്കുന്നവനല്ലേ വാസ്തവത്തില്‍ വാച്ച്‌മാന്‍! ഗെയിറ്റില്‍ നില്‍ക്കുന്നവന്‍ ഗെയിറ്റ്‌-കീപ്പര്‍! കമ്പനി ശങ്കു്‌ ഊതിക്കഴിഞ്ഞാല്‍ ഗെയ്റ്റടച്ച്‌ കൃത്യനിഷ്ഠപാലിക്കുന്ന അവന്‍ അല്ലേ ശരിയായ ടൈം-കീപ്പര്‍!&lt;br /&gt;&lt;br /&gt;പുതിയ ജോലിയില്‍ പ്രവേശിച്ചു ആഴ്ച്ച ഒന്നു കഴിഞ്ഞു. ആരോടെങ്കിലും വിശേഷങ്ങൊളൊക്കെ പറയണ്ടെ. ഭരതേട്ടന്റെ വീട്ടിലോട്ടു നടന്നു. മുക്കിലും മൂലയിലും നിറനിറെ പൂത്തുനില്‍ക്കുന്ന പറങ്കിമാവിന്‍ മരങ്ങള്‍. പറങ്കിയണ്ടി കാശിനെട്ടു വിറ്റിരുന്ന കാലത്തായിരിക്കണം വെള്ളക്കാരന്‍ കേഷ്യൂനട്ട്‌ എന്നു്‌ പേരിട്ടത്‌. ഇപ്പോള്‍ നോക്കിയാല്‍ നട്ടും(nut) ഇല്ലാ കേഷും ഇല്ല. പൂക്കുലകള്‍ പന്തം കൊളുത്തി തീയില്‍ കരിച്ചതു പോലെ ചില്ലകളില്‍ കാണുമ്പോള്‍ മനസ്സിലെവിടേയോ ഒരു വേദന. കണ്ണേ മടങ്ങുക! മരത്തിലിരുന്നേ കരിഞ്ഞു്‌ മെലിഞ്ഞു്‌ നില്‍ക്കുന്ന പൂവേ എനിക്കും നിന്നെ കണ്ടുനില്‍ക്കാനുള്ള കരുത്തില്ല. പറങ്കിയണ്ടിക്കു മുന്‍കൂര്‍ പണം കടം വാങ്ങിയ കര്‍ഷകാ, ഇനി നീ എന്തു്‌ ചെയ്യും? കശുമാവിനെ നശിപ്പിക്കുന്ന തേയില കൊതുകിനെതിരെ തളിക്കേണ്ട മരുന്ന്‌ കര്‍ഷകര്‍ക്ക്‌ കൃഷിഭവനില്‍ ഫ്രീയായി കൊടുക്കാറുണ്ടു്‌. നീ അതു ദുരുപയോഗപ്പെടുത്തരുതേ!&lt;br /&gt;&lt;br /&gt;കശുമാവു്‌ പോലുള്ള മരത്തടിക്കഷണങ്ങള്‍ തറിച്ചു്‌ മുറിച്ചു്‌ പുഴുങ്ങി അരച്ച്‌ പള്‍പ്പാക്കിയാണു്‌ ആ വ്യവസായശാലയില്‍ ഹാഡ്ബോഡ്‌ പലക ഉണ്ടാക്കുന്നത്‌. അഞ്ചാറു മാസത്തേക്കു വേണ്ടുന്ന അസംസ്കൃത സാധനം സ്റ്റോക്കു ചെയ്തെങ്കിലേ തുടര്‍ന്നു കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. മരങ്ങള്‍ ഇങ്ങിനെ മുറിച്ചു പോയാല്‍ നാട്ടിന്റെ നില എന്താകും? ഇങ്ങനെയുള്ള വിചിന്തനകളോടെയാണു്‌ ഞാന്‍ ഭരതേട്ടന്റെ വീട്ടില്‍ എത്തിയത്‌. &lt;br /&gt;&lt;br /&gt;ഒരു്‌ ഏക്‌സിഡന്റല്‍ കോയിന്‍സിഡന്‍സ്‌ എന്നോണം, അവിടെയും ചര്‍ച്ചാവിഷയം വിറക്‌ തന്നെ! &lt;br /&gt;"അട്ടത്തുള്ള വീറക്‌ തീരാറായി. മഴക്കാലം വരാന്‍ പോകുന്നു. സുശീലക്ക്‌ അടുക്കളയില്‍ വിറക്‌ വേണം. ഏതു്‌ തടിയാണു്‌ മുറിക്കേണ്ടത്‌?"&lt;br /&gt;ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ ചര്‍ച്ച സ്‌തംഭിച്ച നിലയിലുള്ളപ്പോഴാണു എന്റെ അന്തര്‍ഗ്ഗമനം! എന്നോടായി ഭരതേട്ടന്‍ തുടര്‍ന്നുഃ &lt;br /&gt;"വിറകെടുപ്പാന്‍ വിറകെടുത്തൂ വിറകെടുത്തൂ വിറകെടുത്തൂ. രാഘവനു്‌ മനസ്സിലായിക്കാണും." &lt;br /&gt;"മനസ്സിലായി... എന്നാലും ഒരു നേരിയ സംശയം! അതെന്തിനാണു്‌ മൂന്നു നാലു തവണ വിറകെടുക്കാന്‍ പറേണ്‌?" &lt;br /&gt;എന്റെ വിഡ്ഡിത്തം അമ്പലമായി.&lt;br /&gt;"അതൊരു യമകാലങ്കാര പ്രയാഗമാണു്‌." സുശീലേച്ചിയാണു്‌ മറുപടി നല്‍കിയത്‌ "മനക്കലെ മന്ദബുദ്ധിയായ ഒരു ബ്രാഹ്മണക്കുട്ടി ദൈവാദീനത്താല്‍ ബുദ്ധിമാനായപ്പൊള്‍ ആദ്യം ഉരുവിട്ട വാക്കുകളാണതത്രേ!" &lt;br /&gt;ബാക്കി ഞാന്‍ പറയാം. ഭരതേട്ടന്‍ തുടര്‍ന്നു.&lt;br /&gt;&lt;br /&gt;"ദാ കേട്ടോ. മന്ദബുദ്ധി മാറ്റാനായി ദൈവത്തെ ഭജിച്ചു്‌ അമ്പലത്തിനുള്ളില്‍ അകപ്പെട്ട കുട്ടി രാത്രി നേരം മുഴുവനും അമ്പലത്തിനുള്ളിലേ കഴിയേണ്ടി വന്നു. കഠിനമായ തണുപ്പും പേടിയും വിശപ്പും കൊണ്ട്‌ കുട്ടി ആകെ പേടിച്ചുവിറച്ചു. വെളിയില്‍ ശക്തമായ ഇടിവെട്ടും മിന്നലും. തുടര്‍ന്നു്‌ കാറ്റും മഴയും. കുട്ടി സോപാനത്തിലിരുന്നു്‌ കരഞ്ഞു. അപ്പോള്‍ ഒരു അശരീരി ശബ്ദം അവനോടു്‌ അവിടെയുള്ള വിറകെടുത്തു തീ കത്തിച്ചു ശീതം മാറ്റാന്‍ പറഞ്ഞു. അതിനു ശേഷം നിവേദ്യത്തിനുള്ള പഴമെടുത്തു തിന്നു്‌ വിശപ്പും മാറ്റിക്കൊള്ളാന്‍ കല്‍പ്പിച്ചു. കുട്ടി അതുപോലെ തന്നെ ചെയ്തു്‌ അവിടെത്തന്നെ കിടന്നുറങ്ങി. കാലത്തു കുട്ടിയെ അന്വേഷിച്ച്‌ അമ്മ എത്തി. എന്തിനാണു്‌ അമ്പലത്തിലെ വിറകു എടുത്തതെന്നു ചോദിച്ചു. അതിനു്‌ കുട്ടി കൊടുത്ത മറുപടിയാണു്‌ഃ 'വിറകെടുപ്പാന്‍ വിറകെടുത്തൂ വിറകെടുത്തൂ വിറകെടുത്തൂ.' ഇത്രയും കേട്ടതും അമ്മക്ക്‌ സംഗതി മനസ്സിലായി. മന്ദബുദ്ധിയായിരുന്ന തന്റെ മകന്‍ ഈശ്വരാനുഗ്രഹത്താല്‍ അധിബുദ്ധിമാനായി മാറിയിരിക്കുന്നൂ. അവിടെ കിടന്ന പഴത്തൊലി എടുത്ത്‌ ഭക്ഷിച്ച അമ്മയും പില്‍ക്കാലത്ത്‌ ഒരു കവയിത്രിയായത്രെ! അതാണു്‌ കഥ. ഇപ്പോ മനസ്സിലായോ?"&lt;br /&gt;&lt;br /&gt;"എന്തു്‌?"&lt;br /&gt;&lt;br /&gt;"ബുദ്ധിമാനാകണമെങ്കില്‍ വിറകു്‌ കത്തിക്കണമെന്ന്!"&lt;br /&gt;&lt;br /&gt;"ശരിയാ അമ്പലത്തിനുള്ളിലല്ല, അടുക്കളയില്‍!"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116653583884128550?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116653583884128550/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116653583884128550' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116653583884128550'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116653583884128550'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/12/blog-post.html' title='വിറകു്'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116395341872501438</id><published>2006-11-19T21:44:00.000+05:30</published><updated>2006-11-19T21:53:38.753+05:30</updated><title type='text'>ഭരതവാക്യം</title><content type='html'>ചന്ദ്രന്റെ ഭാര്യയാണു രുക്കു. വീട്ടില്‍ രുക്കു 'ഇല്ലെങ്കില്‍' എങ്ങിനേയിരിക്കുമെന്നു ഊഹിക്കാന്‍ കൂടി വയ്യ! എന്തുവേണമെങ്കിലും അവളോടു പറഞ്ഞാല്‍ മതി. സ്നേഹം കൊണ്ട്‌ വീര്‍പുമുട്ടിക്കുന്ന പത്നി. അതു പോലെ തന്നെ കോപവും താപവും കൂടുംബോള്‍ സകല ജംഗമ വസ്തുക്കളും അഗ്നിമിസെയിലുകളായും ബ്രഹ്മോസ്‌ മിസെയിലുകളായും പറക്കും. ഇതു രുക്കൂന്റെ വിരോധികള്‍ പറഞ്ഞു പരത്തുന്ന ശുദ്ധ നൂണയാണെന്ന് ഭരതേട്ടന്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. 'കാണാന്‍ പോകുന്ന പൂരം കേട്ടേറിയണോ?' എന്ന ഭാവത്തില്‍ ഞാനും അദ്ദേഹതിന്റെ കൂടെ ആ വീട്ടിലോട്ടു്‌ പോകാന്‍ നിര്‍ബന്ധിതനായി. സ്നേഹിതം വരുത്തി വെക്കുന്ന ചില വയ്യാവേലകള്‍!&lt;br /&gt;&lt;br /&gt;കല്ലും കരടും മാത്രമല്ല 'മുള്ള്‌ മുരട്‌ മൂര്‍ഖന്‍ പാമ്പു്‌' കൂടി ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ഇടവഴിയും കടന്നു നമ്മള്‍ കോണിയും കേറി കൈനട പാതിവരെ എത്തി. കോണി കേറുമ്പോഴേ എന്തോ ഒരു പന്തികേടുള്ളതു പോലെ എനിക്ക്‌ തോന്നി. സംശയാലുക്കള്‍ക്കു എപ്പോഴും സംശയം തന്നെ! വീട്ടുടമ, വീട്ടിന്റെ വറാന്തയിലെ വാതില്‍ക്കല്‍നിന്നും തല ഉള്ളോട്ട്‌ കടത്തി എന്തോ ഉറക്കെ പറയുന്നുണ്ട്‌ . അതിന്റെ റിയേക്‌ഷന്‍ എന്നോണം അകത്തു ചടപട ശബ്ദം. നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ സംശയം നിശ്ശേഷം മാറി! പലതും പറക്കാന്‍ തുടങ്ങി. ഈ അസമയത്തു്‌ എനിക്ക്‌ അവിടെ കയറിച്ചെല്ലാനുള്ള ദുര്‍ഭാഗ്യമുണ്ടാക്കിയ സമയദോഷത്തെ മനസില്‍ ശപിച്ചു. &lt;br /&gt;'താന്‍ പാതി ഭരതേട്ടന്‍ പാതി' എന്ന ഫോര്‍മുല പ്രകാരം ഞാന്‍ യഥായഥം കുറ്റിയടിച്ചതു പോലെ കൈനടയുടെ പാതിവഴിയില്‍ നിന്നു. മുന്നിലോട്ട്‌ അദ്ദേഹം നീങ്ങി. അദ്യം പറന്നു വീണതു്‌ സുദര്‍ശന ചക്രം പോലുള്ള ഒരു ചപ്പാത്തി പലക. പിന്നാലേ അതിന്റെ ഡീയര്‍ ഫ്രന്റ്‌ ചപ്പാത്തിക്കോല്‌. തുടര്‍ന്ന് പല പാത്രങ്ങള്‍ കുടുമ്പസമേതം. 'കറാട്ടേയും' 'കുങ്ങ്‌ഫൂ'വും 'ജൂഡോ'യും ഒക്കെ പ്രയോഗിച്ചു രുക്കുവിന്റെ പ്രാണനാഥന്‍ തന്റെ പ്രാണരക്ഷാര്‍ത്തം മിസെയിലുകളെയെല്ലാം നിര്‍വീര്യമാക്കിക്കൊണ്ടിരുന്നു. ഹെല്‍മെറ്റാവശ്യമില്ലാത അദ്ദേഹത്തിന്റെ തല ഒരു പോറലുമേല്‍ക്കാതേ വെടിക്കെട്ടിന്റെ അവസാന രംഗം വരെ താക്ക്‌ പിടിച്ചു. സ്റ്റോക്ക്‌ തീര്‍ന്നു കാണും. ഗ്രാന്റ്‌ ഫൈനലായി ഒരു പൂക്കുറ്റിയില്‍നിന്നും അഗ്നിപുഷ്പങ്ങള്‍ വീഴുന്നതു പോലെ കുറെ അവിലിന്‍ ദളങ്ങള്‍ പുഷ്പവൃഷ്ടിയായി ഭരതേട്ടനെ എതിരേറ്റു. ഹാവൂ, സമാദാനമായി! പിന്നീടൊന്നും പറന്നുവന്നില്ല. &lt;br /&gt;&lt;br /&gt;ഭരതേട്ടന്‍ മുറ്റത്തെത്തി. &lt;br /&gt;&lt;br /&gt;"ഹാ.. രുക്കൂ, ദെ, ആരാ ഒരു പുതിയ ആള്‌ വന്നിരികുന്നൂന്ന് നോക്കൂ!" &lt;br /&gt;&lt;br /&gt;ഭരതേട്ടന്റെ അകന്ന ബന്ധുവും ബാല്യകാല സ്നേഹിതനുമാണു്‌. വിദേശത്തായിരുന്നപ്പം നാട്ടിലെ കാര്യങ്ങളൊക്കെ ഇദ്ദേഹമാണു കൈകാര്യം ചെയ്തിരുന്നത്‌. വിശേഷിച്ചും മാനസീക പ്രശ്നങ്ങളുള്ള ഭരതേട്ടന്റെ അമ്മയെ ശുശ്രൂഷിക്കുന്നത്‌ പുള്ളിക്കാരനും ഭാര്യയുമാണു്‌. അമ്മയെ വീട്ടിലോട്ട്‌ കൂട്ടിക്കൊണ്ടു പോകാന്‍ ഇനിയും സാധിച്ചിട്ടില്ല. അമ്മയെക്കാണാനും ആ വകയില്‍ കുറച്ചു പൈസ ചന്ദ്രനു കൊടുക്കാനും ഉദ്ദേശിച്ചിട്ടാണ്‌ ഈ വരവ്‌. &lt;br /&gt;&lt;br /&gt;ഒന്നും സംഭവിക്കാത്തതു പോലെ രുക്കുവും അയാളും വറാന്തയിലും മുറ്റത്തും അങ്ങിങ്ങായിക്കിടന്ന പാത്രവും മറ്റും വൃത്തിയാക്കിക്കൊണ്ടേ സംഭാഷണവും തുടര്‍ന്നു. ഞാനും പതിയെ പോയി അവരോടൊത്ത്‌ ഉപവിഷ്ടനായി. &lt;br /&gt;ഭരതേട്ടന്‍ ചന്ദ്രനെ അടുത്തു്‌ വിളിച്ചു രൂപ വെച്ചിരുന്ന കവര്‍ കൈയ്യില്‍ കൊടുത്തു. ചന്ദ്രന്റെ മുഖഭാവം മാറി. മുഖം വാടി. ജീവിതാശകള്‍ തകര്‍ന്ന ഒരു മനുഷ്യന്റെ മുഖം പ്രത്യക്ഷമായി. മ്ലാനതേജസ്സായി നില്‍ക്കുന്നൂ ചന്ദ്രന്‍ രുക്കുവിനെ വിളിച്ചു. ആ കവര്‍ അവളുടെ കൈയില്‍ക്കൊടുത്തു.&lt;br /&gt;&lt;br /&gt;"ചേട്ടാ ഇതെന്താണു്‌?" രുക്കു ചോദിച്ചു.&lt;br /&gt;&lt;br /&gt;സംഗതി എന്താണെന്നറിഞ്ഞും അറിയാത്തതു പോലെ ഭാവിച്ചു ഭരതേട്ടന്റെ നേരെ കൈ നീട്ടിക്കൊണ്ട്‌ ചന്ദ്രന്‍ പറഞ്ഞു,&lt;br /&gt;"അവിടെ ചോദിക്കൂ." &lt;br /&gt;&lt;br /&gt;കവര്‍ ടീപോയിമേലെ വെച്ചു രുക്കു ഉള്ളേ പോയി. &lt;br /&gt;അതേ സ്പീഡില്‍ ഒരു പ്ലേറ്റില്‍ അവിലുമായി തിരിച്ചു വന്നു. &lt;br /&gt;&lt;br /&gt;"ദാ ഇപ്പോ ചായ കൊണ്ടുവരാം" &lt;br /&gt;&lt;br /&gt;വീണ്ടും അകത്തോട്ട്‌ പോയി. പ്ലേറ്റില്‍ നിന്ന്‌ ഒരുപിടി അവില്‍ വാരിയെടുത്ത്‌ ഭരതേട്ടന്‍ വായിലിട്ടു. കൂട്ടിനു്‌ ഞാനും. ഫസ്റ്റ്‌ക്ലാസ്‌ അവില്‌! വീണ്ടും ഒരുപിടി വാരിയെടുത്ത്‌ വായിലോട്ടെറിയാന്‍ മുതിര്‍ന്നപ്പോള്‍, അകത്തുനിന്നും ചാടി വന്നു ഒരു സ്ത്രീ. പ്രായമുള്ള സ്ത്രീ. ഭരതേട്ടന്റെ കൈയില്‍ കടന്നുപിടിച്ചു. ആ സ്ത്രീ പറയുന്നു: &lt;br /&gt;&lt;br /&gt;"ഭഗവന്‍, ഇനി മതിയാക്കൂ. അങ്ങയുടെ ഭക്തന്‌ എത്രത്തോളം സമ്പത്തുണ്ടാകണമോ, ദേവന്മാര്‍ക്കുപോലും ദുര്‍ലഭമായ ആ സമ്പത്ത്‌ ഒരുപിടി അവില്‍ ഭക്ഷിച്ചതുകൊണ്ട്‌ ഭക്തനായ ബ്രാഹ്മണശ്രേഷ്ഠന്‌ സിദ്ധിച്ചിരിക്കുന്നു. അങ്ങ്‌ ഒരുപിടി അവില്‍ ഭക്ഷിച്ചതുകൊണ്ടു മാത്രം പരമ സാത്വികനായ ഈ ഭക്തന്‌ മോക്ഷം പോലും സിദ്ധിച്ചിരിക്കുന്നു. അരുതു്‌ ഇനി ഭക്ഷിക്കരുതു്‌."&lt;br /&gt;&lt;br /&gt;"അമ്മേ, എന്താണു അമ്മ പറയുന്നത്‌! ഇതു ഞാനാണു്‌. നിങ്ങളുടെ മകന്‍. ഭരതന്‍." &lt;br /&gt;ഗദ്ഗദത്താല്‍ വാക്കുകള്‍ ഇടറുന്നൂ. &lt;br /&gt;&lt;br /&gt;അമ്മയുടെ ഇരുകൈകളും മാറില്‍ച്ചേര്‍ത്തുപിടിച്ചു കൊണ്ട്‌ വാവിട്ടു കരയുന്നൂ ആ കൊച്ചുകുട്ടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116395341872501438?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116395341872501438/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116395341872501438' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116395341872501438'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116395341872501438'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/11/blog-post_19.html' title='ഭരതവാക്യം'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116309464836597576</id><published>2006-11-09T23:15:00.000+05:30</published><updated>2006-11-10T17:21:13.670+05:30</updated><title type='text'>അംബ</title><content type='html'>അഭ്യസ്തവിദ്യരുടെ തൊഴില്ലായ്മ നാട്ടില്‍ കൊടികുത്തി വാഴുന്ന കാലം. പ്രഗല്‍ഭരായ എന്റെ സഹപാടികളും സുഹ്രുത്തുക്കളും കഴുത്തില്‍ ടൈയ്യും, മെയ്യില്‍ ടെര്‍ലിന്‍ ഷര്‍ട്ടും, കാല്‍ക്കുഴലിനു കീഴെ ഒരു ജോടി ഷൂവും, വായ്‌ നിറയേ പൊയ്യുമായി ജോലി അന്വേഷിച്ചു്‌ പട്ടണങ്ങളിലും പട്ടിക്കാട്ടിലും അലയുന്ന സമയം. എനിക്ക്‌ ഏതാണ്ട്‌ ഒരു ജോലി ശരിയാവുന്ന ലക്ഷണം. ഈ സന്തോഷ വാര്‍ത്ത കൈമാറാന്‍ പറ്റിയ ഒരു കുടുംബം ഉണ്ടങ്കില്‍ അതു ഭരതേട്ടന്റെതു മാത്രമാണു്‌. അതെന്താ അങ്ങിനെ? 'A friend in need is a friend indeed!'കേട്ടിട്ടില്ലെ,അതുതന്നെ. 'അകത്തു കത്തിയും പുറത്തു പത്തിയുമായിട്ടുള്ള' എന്റെ സ്വന്തക്കാരും ബന്ധക്കാരും പലപ്പോഴും കീറാമുട്ടികളായിരുന്നു. ഉപകാരത്തിലേറെ ഉപദേശവും ഉപദ്രവവും. &lt;br /&gt;&lt;br /&gt;അതുമിതും ചിന്തിച്ച്‌ തല പുണ്ണാവുന്നതിനു മുന്‍പേ ഞാന്‍ മെല്ലെ ഇറങ്ങി നടന്നു. സുശീലേച്ചി സുസ്മേരവദനയായി പൂമുഖത്തു തന്നെയിരിപ്പുണ്ട്‌. എന്നെ കണ്ടു്‌ രണ്ടേ രണ്ടു നിമിഷം ആയിട്ടുണ്ടാവില്ല. നോക്കൂ, ദാ ചായയും പലഹാരവും ടീപോയിമേലെ നിരന്നു! &lt;br /&gt;&lt;br /&gt;പ്ലെയിറ്റിലുള്ള അവസാനത്തെ നെയ്യപ്പവും എന്റെ കയ്യില്‍നിന്ന് അപ്രത്യക്ഷമായി! കയ്യില്‍ പുരണ്ട വെളിച്ചെണ്ണ 'പലതുള്ളി-പെരുവെള്ളമായി' മാറുന്നതിനു മുന്‍പുതന്നെ കാലിലും കൈകളിലും നന്നായി തടവി മിനുക്കി. ആവി പറക്കുന്ന ചായ കുടിക്കുന്നതിനിടയില്‍ ഭരതേട്ടന്‍ കയറി വന്നു. രണ്ടാമത്തെ കപ്പെടുത്തു ചേച്ചി ഭരതേട്ടന്റെ കയ്യില്‍ കൊടുത്തു. &lt;br /&gt;"രണ്ടു കപ്പല്ലെ ചായ കാണുന്നുള്ളൂ. സൂ, നീ കുടിച്ചോ ചായ?" സ്നേഹം വടിഞ്ഞൊഴുകിയ ചോദ്യം.&lt;br /&gt;"ഓ. ഞാനിപ്പോ കുടിച്ചതേയുള്ളു." &lt;br /&gt;(പാവം ചേച്ചി! എന്താ പാവം? ത്യാഗം ചെയ്തതു പോരേ കള്ളം പറയണോ?)&lt;br /&gt;"ഞാനാ മെക്കാനിക്ക്‌ മോഹന്റെ ഷെഡ്‌ വരേ പോയതാ. ഓനാടീല്ല."&lt;br /&gt;"മെക്കാനിക്കിന്റെ അവശ്യം?" സംഗതി അറിയാന്‍ ഞാന്‍ തോക്കിനകത്തോട്ട്‌ വെടിവെച്ചു.&lt;br /&gt;"ഞാനൊരു 'അംബ' കച്ചോടാക്കീട്ടുണ്ട്‌. അതൊന്നു ഷെഡ്ഡിന്നെറക്കണം"&lt;br /&gt;"അത്ര പഴയതാണോ ഭരതേട്ടാ?" ഞാന്‍ സംശയനിവര്‍ത്തിക്കായി ചോദിച്ചു.&lt;br /&gt;"കുറച്ചു പഴയതു തന്നെ. എന്നുവെച്ചു അത്ര വളരെ പഴയൊതൊന്ന്വുല്ല."&lt;br /&gt;അങ്ങിനെ ഭരതേട്ടന്‍ അംബയുടെ ഉത്ഭവ കഥ പറയാന്‍ തുടങ്ങി.&lt;br /&gt;"രാഘവനറ്യോ, തൊള്ളായിരത്തമ്പതിലാണു്‌ അംബ ആദ്യമായി ഇന്ത്യയില്‍ കാലു കുത്തിയത്‌. Morris Oxford രണ്ട്‌, മൂന്നു എന്നീ മോഡല്‍സാണു ആദ്യം ഇറക്കിയത്‌. ഇവിടെ അതു Landmaster-ന്നാ അപ്പോ പറയ്യ്‌വാ. അമ്പത്തേഴായപ്പോളേക്കും പേര്‌ Ambassador-ന്നാക്കി. ഫസ്റ്റ്‌ ക്ലാസ്സ്‌ വണ്ടി. മന്ത്രിമാരും തന്ത്രിമാരും പിന്നെ 'അംബയും അമ്പിയും' ഒക്കെ ഉണ്ടങ്കിലേ പൊറത്തെറങ്ങൂന്നായി. അതിന്റെ ഫ്രന്റ്‌ നോക്ക്‌, എന്തു രസാണു ആ ഗ്രില്ല് കാണാന്‍."&lt;br /&gt;&lt;br /&gt;ആന വരുന്നതിനു മുന്‍പേ കേള്‍ക്കുന്ന മണിയൊച്ചപോലെ ഭരതേട്ടന്‍ അംബപ്പുരാണം പറഞ്ഞു തീരുന്നതിനിടയില്‍ സുശീല ചേച്ചിയുടെ അതൃപ്തി പ്രകടനംഃ&lt;br /&gt;&lt;br /&gt;"രാഘവാ, ഞാനന്നേരേ പറഞ്ഞതാ നമുക്കൊരു 'പ്രമീയറോ' 'പദ്‌മിനിയോ' ഒക്കെയാ നല്ലതെന്നു്‌. അന്നേരം ഓറെന്നെ കളിയാക്കി. ഇപ്പോ പത്തു ദിവസായി മെക്കാനിക്കിനീം പെയിന്ററീം തേടി നടക്ക്വാ."&lt;br /&gt;&lt;br /&gt;ഉരുളക്കുപ്പേരി പോലെ ഭരതേട്ടന്റെ പ്രതികരണംഃ&lt;br /&gt;&lt;br /&gt;"ഞാന്‍ ഒരു സുശീലയെക്കൊണ്ടേ സഹികെട്ടുനടക്കുമ്പം വെറൊരു പദ്‌മിനി ഇവിടെ ശരിയാവ്വോ, നീ തന്നെ പറയൂ മോനേ?" &lt;br /&gt;തമാശയിലൂടെ പറഞ്ഞ കാര്യം സുശീലേച്ചിയെ കിടിലം കൊള്ളിച്ചു. രോഷാകുലയായ ചേച്ചിയുടെ അപ്പോഴത്തെ തലവെട്ടിച്ചുള്ളൊര്‌ നോട്ടം! എന്റെ ഈശ്വരാ, അബദ്ധത്തിലെങ്ങാനും ദൈവം സ്ത്രീകള്‍ക്കു ഒരു നെറ്റിക്കണ്ണു കൊടുത്തിരുന്നെങ്കില്‍ എന്തായിരിക്കും ഭരതേട്ടന്റെ സ്ഥിതി? എന്റെ മനസ്സില്‍ ഒരു പിണര്‍ പോലെ ആ സീന്‍ മിന്നി മറഞ്ഞു. വെളിയില്‍ ആകാശത്ത്‌ സൂര്യന്റെ പ്രകാശം വളരെ കുറഞ്ഞു.&lt;br /&gt;&lt;br /&gt;നെയ്യപ്പത്തിന്റെ മാധുര്യവും ചായയുടെ ചൂടും നാക്കില്‍ വെച്ചുകൊണ്ടു എങ്ങനയാ ഭരതേട്ടനെ ന്യായീകരിക്കുക? കരയിലിട്ട മീനെപ്പോലെ എന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു. &lt;br /&gt;&lt;br /&gt;"ഹാ....! ഞാന്‍ പറയാന്‍ വന്ന കാര്യം മറന്നു." എനിക്കു്‌ വിഷയം മാറ്റാന്‍ ഒരു പഴുത്‌ കിട്ടി. &lt;br /&gt;&lt;br /&gt;ഞാനും പച്ചപിടിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ആ ദമ്പതികള്‍ഇരുവരുടെ 'മൂഡും' പഴയ ഫോമിലേക്കു തിരിച്ചു വന്നു. മാനത്ത്‌ കാര്‍മേഘക്കൂട്ടത്തില്‍ ഒളിച്ചിരുന്ന സൂര്യനും ഭൂമിയിലോട്ട്‌ നോക്കി മന്ദഹസിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116309464836597576?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116309464836597576/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116309464836597576' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116309464836597576'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116309464836597576'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/11/blog-post_09.html' title='അംബ'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116280797450374726</id><published>2006-11-06T15:41:00.000+05:30</published><updated>2006-11-06T16:08:40.683+05:30</updated><title type='text'>പാട്ടുകാരന്‍</title><content type='html'>ആഫ്രിക്കയില്‍ 'ഉഗണ്ടാ'യിലായിരുന്നു, ഭരതേട്ടന്‍. ഇടി അമീനിന്റെ അടിയും ഇടിയും സഹിക്കാന്‍ വയ്യാതായപ്പോള്‍ ആ നാടു വിട്ട്‌ ഓടിപ്പോന്നതാ. സര്‍വ്വവും അവിടെ ഉപേക്ഷിച്ച്‌ ജീവനും കൊണ്ടാണോടിയത്‌. എന്നിരുന്നാലും തന്റെ സന്തതസഹചാരിയായിരുന്ന ഒരു സാധനം മാത്രം, അതേ ആ റേഡിയോ,  അവിടെ വിട്ടോണ്ട്‌ പോരാന്‍ പുള്ളിക്ക്‌ മനസ്സില്ലായിരുന്നു. ഡള്ളസ്‌ സായിപ്പ്‌ ആഫ്രിക്ക വിടുമ്പോള്‍ കൊടുത്ത സമ്മാനം. തന്നെ പാട്ടു പാടുമ്പോഴെല്ലാം പ്രോല്‍സാഹിപ്പിച്ച ഒരേ ഒരു വ്യക്തിയാണ്‌ സായിപ്പ്‌. ആ നല്ല മനുഷ്യനെ എങ്ങിനെ മറക്കും ? അതുകൊണ്ടുതന്നെ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച്‌ കെട്ടിപ്പേറി എങ്ങിനേയോ അത്‌ നാട്ടില്‍ കൊണ്ടു പോന്നത്‌.&lt;br /&gt;&lt;br /&gt;പഴയ ഒരു വീടാണ്‌ ഭരതേട്ടന്റെത്‌. കഷ്ഠിച്ചു താമസിക്കാനുള്ള സൌകര്യമേയുള്ളു. ആ റേഡിയോ വെക്കാന്‍ ഒരു ഇടം ശരിയായിട്ടില്ല. പത്തായം പേറിക്കോണ്ടാ ഇദ്ദേഹം നാട്ടില്‍ വന്നതെന്ന് നട്ടുകാരൊക്കെ കളിയാക്കി. ഞാനും കണ്ടു ആ സാധനം. ഒരു 'മിനി-പത്തായം' തന്നെ. എങ്കിലും 'old is gold' എന്നാണല്ലോ പ്രമാണം. കുറച്ചു ദിവസമായിട്ടു അതവരുടെ ഡൈനിംഗ്‌ ടേബിള്‍മേലെ പ്രതിഷ്ഠിച്ചിരിക്ക്വാ. മദ്ദളക്കാരന്റെ മടിയിലൊതുങ്ങാത്ത മദ്ദളം പോലെ അതു തീന്‍മേശയുടെ ഇരു വശത്തെ വ്യോമാതിര്‍ത്തികളും ലങ്കിച്ച്‌ നില്‍ക്കുന്നത്‌ ഗൃഹലക്ഷ്മിയുടെ അമര്‍ഷത്തിനും അപകര്‍ഷത്തിനും കാരണമാകുന്നുണ്ട്‌. ഭാര്യ സുശീലയാണെങ്കിലും അങ്ങോര്‍ക്ക്‌ പിടിക്കാത്ത ഒരു സംഗതി ഉണ്ടെങ്കില്‍ അതു noice pollution മാത്രമാണ്‌. അമ്പതൊക്കെ താണ്ടിയിട്ടും സന്ദ്യാനേരത്തു ഭരതേട്ടന്റെ സിനിമാ ട്യൂണ്‍ കേട്ടാല്‍ ഏതു സുശീലയാ ദുശ്ശീലയാകാതിരിക്ക്വാ! സുശീലേച്ചി കഴിഞ്ഞ കുറച്ചു ദിവസമായി ഈ റേഡിയൊവില്‍നിന്നുമുള്ള അപശബ്ദം കേട്ടു പലതവണ കുക്കര്‍  ഓഫാക്കാന്‍ അടുക്കളയിലേക്കു തന്റെ ശരീരഭാരം കണക്കിലെടുക്കാതെ ഓടിപ്പോയിട്ടുണ്ട്‌. അതു കാണുമ്പോളൊക്കെ സ്റ്റാര്‍ട്ടിംഗ്‌ ട്രബിളുള്ള ചവര്‍ലെറ്റ്‌ എഞ്ചിന്‍ പോലെ കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നു ഭരതേട്ടന്‍! &lt;br /&gt;&lt;br /&gt;‍ ഏറിയല്‍ ഉയര്‍ത്തിക്കെട്ടിയാല്‍ അപസ്വരം ഒഴിവാക്കി സംഗീതത്തിന്റെ സ്വരമാധുര്യം കൂട്ടാമെന്ന ഒരു ആശയം മനസ്സിലോട്ടു കടന്നുവന്നിട്ട്‌ കുറച്ചു നേരമായി. ഗൃഹമന്ത്രിയുടെ സമ്മതമ്മില്ലാതെ പുരക്കകത്തോ പുറത്തോ ഒരു കാര്യവും ചെയ്യാറില്ല. പാട്ടു കേള്‍ക്കാനുള്ള ഭ്രാന്ത്‌ കൂടിയപ്പോള്‍ സീനിയര്‍ മോസ്റ്റായിട്ടുള്ള തെങ്ങേല്‍ അതങ്ങു നടപ്പിലാക്കി. ചേച്ചി പതിവു പോലെ അന്നത്തെ ക്വോട്ട അലക്കു കഴിഞ്ഞ്‌ തുണി ആറീടാനായ്‌ വന്നപ്പോള്‍ അഴ കാണുന്നില്ല. പറമ്പു മുഴുവന്‍ തേടി നോക്കിയപ്പം അതു പീറ്റത്തെങ്ങിന്റെ തലമണ്ടക്ക്‌ കീഴില്‍ കിടക്കുന്നു. അലറിയടിച്ചു കൊണ്ടു ഓടി അകത്തോട്ട് വന്നപ്പോള്‍ ഇവിടേ ഭരതേട്ടന്‍ റേഡിയൊവില്‍നിന്നും വരുന്ന അതിമധുരമായ ഒരു പാട്ടു സ്വയം മതിമറന്നാസ്വദിച്ചു കൊണ്ടിരിക്കുകയാണു്‌.&lt;br /&gt;"..............&lt;br /&gt;എങ്കിലുമെന്നോമലാള്‍ക്ക്‌&lt;br /&gt;താമസിക്കാനെന്‍ കരളില്‍&lt;br /&gt;തങ്കക്കിനാക്കള്‍ കൊണ്ടൊരു&lt;br /&gt;താജ്‌മഹല്‍ ഞാനൊരുക്കാം."&lt;br /&gt;&lt;br /&gt;"ഓ അങ്ങിനെയാണോ? ഇവിടെ തജ്‌മഹല്‍ ഒരുക്കുവാ, ഞാനവിടെ തുണി ആറീടാന്‍ അഴയില്ലാണ്ട്‌ ചത്ത്‌ ചാമ്പലാവ്വ്വാ. നിങ്ങള്‍ക്കു വേറെ പണീയൊന്നുമില്ലേ ? " &lt;br /&gt;ഇത്രയും പറഞ്ഞു റേഡിയൊവിന്റെ ഏറിയല്‍ കണക്‌ഷന്‍ പിടിച്ചൊരു വലി. കള പിഴുതെറിയും പോലെ വലിച്ചൊരേറും,മുഖത്തേക്ക്‌. അപ്പോഴും സൌമ്യത കൈവെടിയാതെ ഭരതേട്ടന്‍ ചേച്ചിയെ നോക്കി തുടര്‍ന്ന് മൂളുകയാണ്‌:&lt;br /&gt;"പ്രാണസഖി ഞാന്‍ വെറുമൊരു &lt;br /&gt; പാമരനാം പാട്ടുകാരന്‍......" &lt;br /&gt;&lt;br /&gt;അതാണ്‌ ഭരതേട്ടന്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116280797450374726?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116280797450374726/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116280797450374726' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116280797450374726'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116280797450374726'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/11/blog-post.html' title='പാട്ടുകാരന്‍'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116160637276421453</id><published>2006-10-23T17:53:00.000+05:30</published><updated>2006-10-23T18:12:55.446+05:30</updated><title type='text'>കാട്ടിലെ പള്ളി</title><content type='html'>ആ പുഴ പിന്നെയും ഒഴുകി. പഴകി ദ്രവിച്ച പാലം റിട്ടയറായി. പുതിയൊരു പാലം ചാര്‍ജ്ജെടുത്തു. നട്ടുകാര്‍ക്ക്‌ ആശ്വാസമായി.&lt;br /&gt;ഇതിന്നു മുന്‍പൊക്കെ പാലം കടന്നു അക്കര പോകുമ്പം 'അള്ളാന്റുമ്മോ'ന്നു പേടികൊണ്ടു പറഞ്ഞു പോകും. ഒരു ചിലര്‍ അക്കരപ്പള്ളീലെ മൂന്നുപെറ്റുമ്മയെ മനസ്സില്‍ ധ്യാനിക്കും. മറ്റു മിക്കവരും പാലം കടക്കുവോളം 'നാരായണാ'ന്നായിരിക്കും ജപിച്ചോണ്ട്‌ പോന്നത്‌. കടന്നു കഴിഞ്ഞാല്‍ തഥൈവ! പാലത്തിന്മേല്‍ നടക്കാന്‍ പേടീള്ളോര്‍ ഉമ്പായ്ക്കാന്റെ തോണീലാണു കടവു കടക്കുന്നത്‌. തലക്ക്‌ ഒരണ വാങ്ങിക്കും. ആളില്ലാത്തപ്പം ചരക്ക്‌ കടത്തും. വിശ്രമ സമയം തോണി പാലത്തിനടിയിലുള്ള മരത്തടികള്‍ക്കും തൂണിനുമിടേലായി കെട്ടി വിടും.&lt;br /&gt;വര്‍ഷം ഒന്നു കഴിഞ്ഞു. അന്ന് തോണീല്‌ ചേരീം ചൂടീം നിറച്ച്‌ വെക്ക്വാ. അടുത്തനാള്‍ കാലത്തു പോവാന്‍ ഏര്‍പ്പാട്‌ ചെയ്യാണ്‌.&lt;br /&gt;&lt;br /&gt;"മോന്ത്യായി. ബാക്കീള്ളത്‌ വെളുപ്പിനാവാം. രാത്രി ചരക്കിന്‌ കാവല്‌കിടക്കണല്ലോ. പൊരക്ക്‌ പോയി വരുമ്പം മറക്കാതെ ഒരു ലാന്തര്‍ എടുക്കണം" തോണി കെട്ടുമ്പോള്‍ ഉമ്പായ്ക്ക ഓര്‍ത്തു.&lt;br /&gt;&lt;br /&gt;അക്കരയുള്ള ഗ്രാമം.മകരമാസക്കുളിരില്‍ ആ ഗ്രാമകന്യകയുടെ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാട്ടുപ്രദേശം. നടുവിലായി ഒരു ചെറിയ പള്ളി. ഉത്സവത്തിനായി ചമഞ്ഞൊരുങ്ങി നില്‍ക്കുന്നു. പരിസരമാകെ ചന്തയും ജനക്കൂട്ടവും.അറുവട കഴിഞ്ഞ കരിമ്പിന്‍ പാടം പോലെ എവിടെ നോക്കിയാലും കരിമ്പിന്‍ കെട്ടുകള്‍. അവക്കിടയില്‍ അങ്ങിങ്ങായി കരിമ്പ്‌ പിഴിയുന്ന യന്ത്രങ്ങളും അതിന്റെ ചാറ്‌ വില്‍ക്കുന്നവരുടെ തന്ത്രങ്ങളും. അങ്ങാടിയില്‍ നിന്നും വന്നിറങ്ങിയ വലിയ വലിയ 'അലുവാ'കട്ടകള്‍ നവരത്നക്കല്ലുപോലെ വിവിധവര്‍ണ്ണങ്ങളില്‍ തിളങ്ങുന്നു. അതിനോട്‌ മല്‍സരിക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നേന്ദ്രക്കായ വറുത്ത ഉപ്പേരിക്കൂമ്പാരം. പലയിടങ്ങളിലും വീര്‍ത്തും ചീര്‍ത്തും വണ്ണം വെച്ച പൊരിച്ചാക്കുകള്‍. ദൃഷ്ടിദോഷ പരിഹാരാര്‍ത്തം കെട്ടിവെച്ച 'പുല്ലില്‍പൊതിയനെ'പ്പോലേ കൃശഗാത്രരായ പൊരി വില്‍പ്പനക്കാര്‍. അടുത്ത്‌ റോഡില്‍ സോപ്പ്‌ ചീപ്പ്‌ കണ്ണാടി മുതല്‍ കത്തി കഠാരി കുന്തം വരെയുള്ള വജ്രായുധങ്ങള്‍ കൃഷി ഉപകരണങ്ങള്‍ എന്നു വേണ്ടാ അച്ഛനും അമ്മയുമൊഴിച്ച്‌ മറ്റെല്ലാം വില്‍ക്കുന്ന കച്ച-കപടക്കാര്‍.&lt;br /&gt;&lt;br /&gt;നേര്‍ച്ചയുത്സവത്തിനായി വെട്ടിത്തെളിച്ച പള്ളിപറമ്പില്‍ വമ്പിച്ച തിരക്ക്‌.അവിടെ ഒന്ന്‌ നോക്കൂ. സന്തോഷത്താല്‍ തുള്ളിച്ചാടുന്ന രണ്ട്‌ കൊച്ചു കുട്ടികള്‍. പ്രിന്‍സിയും വിന്‍സിയും. അവരെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന മാത്തനെയും ത്രേസ്സ്യേം ശ്രദ്ധിക്കൂ.&lt;br /&gt;&lt;br /&gt;"ഏടീ കൊച്ചുങ്ങള നോക്കണേ."&lt;br /&gt;&lt;br /&gt;എന്നു പറഞ്ഞോണ്ട്‌ മാത്തന്‍ പള്ളിമുറ്റത്തേക്ക്‌ നടന്നു. കഴിഞ്ഞ കൊല്ലത്തെ ധാരുണ സംഭവാണ്‌ മാത്തന്റെ മനസ്സില്‍ നിറഞ്ഞ്‌ തുളുമ്പുന്നത്‌. എല്ലാ വര്‍ഷവും തന്റെ ഉപജീവനത്തിനുള്ള സാമഗ്രീകള്‍ വാങ്ങാനാണ്‌ ത്രേസ്സ്യാമ്മേനീം കൂട്ടി ചന്തക്ക്‌ വരാറ്‌. ദൈവ വിശ്വാസമൊന്നുമില്ലാത്ത മാത്തന്‍ ത്രേസ്യയുമായി ജീവിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും സന്താന ഭാഗ്യമൊന്നുമില്ലാതെ നിരാശനായിരുന്നു. ത്രേസ്യോട്‌ ആരാ പറഞ്ഞതെന്നറിയില്ല, ഒരു ദിവസം മാത്തന്റെ ചെവിയില്‍ അവള്‍ മന്ത്രിച്ചു:&lt;br /&gt;&lt;br /&gt;"മൂന്നുപെറ്റുമ്മയെ നേര്‍ന്നാല്‍ കിടാങ്ങളുണ്ടാകൂം-ന്ന്"&lt;br /&gt;&lt;br /&gt;"മൂന്നെണ്ണം ഒന്നിച്ച്‌ നിന്നെക്കൊണ്ടാവ്വ്വ്വൊ ത്രേസ്സ്യേ?"&lt;br /&gt;മാത്തന്‍ കളിയാക്വായിരുന്നു. പത്തുമാസം കഷ്ഠിച്ചായതേയുള്ളൂ. മാത്തന്റെ ഇരുകൈകളിലും ഓരോ കുഞ്ഞുങ്ങള്‍!&lt;br /&gt;&lt;br /&gt;കുട്ടികള്‍ നടക്കാന്‍ തുടങ്ങിയ ശേഷം അവരീം കൂട്ടിക്കൊണ്ടാ ചന്തക്ക്‌ വരുന്നത്‌. എന്നാല്‍ ഇത്തവണ ചന്ത കാണാനോ സാമഗ്രീകള്‍ വങ്ങാനോ വന്നതല്ല. കഴിഞ്ഞ വര്‍ഷത്തെ ചന്തയ്ക്ക്‌ വന്നുപോകുമ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളുടെ ചുരൂളുകള്‍ നിവര്‍ന്നു.&lt;br /&gt;&lt;br /&gt;അന്ന് പള്ളിപ്പറമ്പിനടുത്ത്‌ നിന്നു കൊണ്ട്‌ ത്രേസ്യ മുറുമുറുത്തു:&lt;br /&gt;&lt;br /&gt;"എടുത്താല്‍ പൊന്താതത്ര സാധനങ്ങളായി... ഇത്രേം എടുത്തോണ്ട്‌ എങ്ങനാ.... "&lt;br /&gt;&lt;br /&gt;"എടീ ഞാനില്ലേ കൂടേ"&lt;br /&gt;&lt;br /&gt;"വരുമ്പം കണ്ടില്ലേ. ആ പാലം എങ്ങന കടക്കും? ഈ കൊച്ചുങ്ങളേം പിടിച്ചോണ്ട്‌ എന്നേക്കൊണ്ട്‌ വയ്യ."&lt;br /&gt;&lt;br /&gt;"നീ ഇ കുട്ടെം തലേല്‍വെച്ചോണ്ട്‌ നട, ഞാന്‍ ഇത്‌ രണ്ടിന്റീം കയ്യ്‌ പിടിച്ചോളാം."&lt;br /&gt;&lt;br /&gt;"ആ സഞ്ചി ആരാ എടുക്ക്വാ"&lt;br /&gt;&lt;br /&gt;മാത്തന്‍‌ പറഞു: "നീ നട, ഞാന്‍ എടുത്തോളാം."&lt;br /&gt;&lt;br /&gt;അവള്‍ മുന്നോട്ട്‌ നടന്നു. പിന്നാലെ മാത്തനും കുട്ടികളും.&lt;br /&gt;&lt;br /&gt;"നേരം ഇരുട്ടി. വേഗം നട മക്കളേ. പാലം കേറുമ്പം അച്ഛന്റെ കയ്‌പിടിച്ചോ."&lt;br /&gt;&lt;br /&gt;ആ പിഞ്ചു പൈതങ്ങള്‍ വായ്‌ നിറയേ പൊരിയും കയ്യില്‍ 'കുലുക്കിട്ട'വുമായി തുള്ളിച്ചാടി, അടിച്ചും പിടിച്ചും മാത്തന്റെ മുന്നിലും പിന്നിലുമായി സ്ഥലകാല ബോധമില്ലാതെ നിഷ്ക്കളങ്കമായി പാറിക്കളിക്കുന്ന ചിത്രശലഭങ്ങളായി മാറി.&lt;br /&gt;&lt;br /&gt;"ദാ പാലം വന്നു."കുട്ടികളോടായി മാത്തന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;കൂനാക്കൂരിരുട്ട്‌. കുട്ടികള്‍ പേടിക്കാന്‍ തുടങ്ങി. മാത്തന്‍ വളരേ സാവദാനത്തില്‍ കുട്ടികളേയും കൊണ്ട്‌ നീങ്ങുന്നു. കയ്യിലുള്ള സഞ്ചി ഒരു പ്രശ്നമായിരിക്കുന്നു. അധികദൂരം ചെന്നില്ല. കുട്ടികള്‍ മരപ്പലകയില്‍തടഞ്ഞു കമിഴ്നടിച്ചു വീണു. മാത്തന്‍ സര്‍വ്വശക്തിയും സംഭരിച്ച്‌ പ്രിന്‍സിയുടെ കയ്‌ പിടിച്ചു . പ്രിന്‍സിയുടെ കയ്‌ പിടിച്ചിരുന്ന വിന്‍സി താഴോട്ടും. മാത്തന്‍ സംഭവം മനസിലാക്കുമ്പോഴേെക്കും വിന്‍സിമോള്‍ പുഴയില്‍ ഇരുട്ടില്‍ എല്ലാരോടും വിട പറഞ്ഞു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;അക്കരയിലെത്തി ചുമടുതാങ്ങിയില്‍ ഭാരം ഇറക്കി കാത്തു നില്‍ക്കുന്നൂ ത്രേസ്സ്യ. സൂക്ഷിച്ചിട്ടും മോളെ രക്ഷിക്കാന്‍ കഴിയാതെ പോയ ആ പിതാവ്‌ അലറിക്കൊണ്ട്‌ പൊട്ടിക്കരഞ്ഞു മാറത്തടിച്ചൂ തലക്കടിച്ചു നിലവിളിച്ചു&lt;br /&gt;&lt;br /&gt;"എന്റുമ്മേ ഇതിനാണോ എനിക്ക്‌ കുഞ്ഞുങ്ങളെ തന്നത്‌!"&lt;br /&gt;&lt;br /&gt;വാടിയ തളിരില പോലെ മയങ്ങി വീണു കിടക്കുന്ന പ്രിന്‍സിയെ വാരി പുണര്‍ന്നു നിലവിളി കൂട്ടുകയാണു മാത്തന്‍. ഓടിയടുത്തവരെല്ലാം നിസ്സഹായരാണ്‌. പാലത്തില്‍ നിന്നു കൊണ്ട്‌ എല്ലാരും തഴോട്ട്‌ നോക്കി നിന്നു.&lt;br /&gt;&lt;br /&gt;“എന്തൊരാഴം! എന്തു ചെയ്യനാ? ”&lt;br /&gt;&lt;br /&gt;ഒരു പോംവഴിയും കാണാതെ എല്ലാരും പ്രിന്‍സിയെ വിഴുങ്ങിയ പുഴയെ നോക്കിക്കൊണ്ടിരിന്നു. അലകള്‍ അല്‍പം ശാന്തമായി.&lt;br /&gt;&lt;br /&gt;നേരിയ ഒരു പ്രകാശം പാലത്തിന്നടിയില്‍ തെളിയുന്നൂ!&lt;br /&gt;അശരീരി എന്തോ പറയുന്നു!&lt;br /&gt;തേങ്ങുന്ന ശബ്ദം കേള്‍ക്കുന്നൂ!&lt;br /&gt;നോക്കി നിന്നവര്‍ “എന്റമ്മേ! ”,“എന്റുമ്മേ! ” ,“ദേവീ !”സകല പ്രാര്‍ഥനാ നാമങ്ങളും ഉരുവിടുന്നു. പാലത്തിന്റെ തൂണില്‍ അവ്യക്തമായ ഒരു നിഴല്‍ വ്യാപിക്കുന്നു. കുട്ടിയെ മാറില്‍ താങ്ങിപ്പിടിച്ചു തോണിയില്‍ നില്‍ക്കുന്ന മനുഷ്യന്റെ നിഴല്‍!&lt;br /&gt;നെടുവീര്‍പ്പോടെ മാത്തന്‍ ഓര്‍മ്മകള്‍ക്ക്‌ കടിഞ്ഞാണിട്ടു.&lt;br /&gt;&lt;br /&gt;മനസ്സില്‍നിന്നും മായ്ക്കാന്‍ കഴിയാത്ത ആ നിഴലിന്റെ ഉടമയൊ തോണിയൊ ഇന്നവിടെ കണ്ടില്ല. പഴകി ദ്രവിച്ച പാലം പോയപ്പോള്‍ ആ തോണിയും തോണിക്കാരനും പോയ്ക്കാണും. എന്നാല്‍ ഉമ്പായ്ക്ക അനശ്വരനാണു്‌.&lt;br /&gt;&lt;br /&gt;"എന്താ ജ്ജ്‌ പറേണത്‌ ? കുറേ നേരായല്ലൊ നിന്നു നോക്ക്‌ണ്‌ !"&lt;br /&gt;&lt;br /&gt;ആ ചോദ്യത്തിന്‌ മറുപടി പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;കയ്യിലുണ്ടായിരുന്ന വെള്ള വസ്ത്രം നേര്‍ച്ചയായി മൂന്നു പെറ്റുമ്മ കബറില്‍ സമര്‍പ്പിച്ച്‌, അശ്രു നിറഞ്ഞ കണ്ണുകള്‍ തുടച്ച്‌ പള്ളിപ്പടികളിറങ്ങി അതാ , മാത്തന്‍ കുട്ടികളേം ത്രേസ്സ്യേം നോക്കി നടന്നു പോകുന്നു.&lt;br /&gt;&lt;br /&gt;കാട്ടിലെ പള്ളി !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116160637276421453?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116160637276421453/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116160637276421453' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116160637276421453'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116160637276421453'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/10/blog-post_23.html' title='കാട്ടിലെ പള്ളി'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-116108428053569378</id><published>2006-10-17T16:46:00.000+05:30</published><updated>2006-10-18T11:52:50.836+05:30</updated><title type='text'>ട്രാഫിക്ക്‌  ജാം</title><content type='html'>&lt;div align="left"&gt;അതിഥികള്‍ സ്വന്തക്കാരോ നാട്ടുകാരോ ആണെങ്കില്‍ ഒരു സര്‍ക്കീറ്റടിച്ച്‌ 'വണ്ടി കേറ്റി വിടുക' ഒരു പതിവായിത്തീര്‍നിരിക്ക്വാ. ആദ്യമൊക്കെ എഗ്മൂറിലുള്ള മ്യൂസിയത്തിലോട്ടാണ്‌ കൊണ്ടുപോകാറ്‌. ഉള്ളേ കയറ്റിവിട്ടാല്‍ വെളിയേ വരാന്‍ മൂന്ന്-നാല്‌ മണിക്കൂറാകും. ആയിടക്ക്‌ അല്ലറ-ചില്ലറ ജോലികളൊക്കെ ചെയ്യാന്‍ പറ്റും. ഈപ്പോ ആര്‍ക്കും മ്യൂസിയത്തോട്‌ അത്ര താല്‍പ്പര്യമില്ല. അതു കൊണ്ടാ ബീച്ചിലേക്കൊന്നു കൊണ്ടു പോകാമെന്ന് വിചാരിച്ചത്‌. മെറീനായുടെ ഒരറ്റം ഇറക്കി വിട്ടാല്‍ മറ്റേ അറ്റത്തെത്തുമ്പോഴേക്കും തിരിച്ചു പോകാനുള്ള വണ്ടിക്ക്‌ സമയമാകും. അതിലും കാര്യമുണ്ട്‌. ട്രെയിന്‍ പിടിക്കാന്‍ സമയത്തിനു ബീച്ച്‌ വിട്ട്‌ പോയാല്‍ മതി. ലേറ്റാവൂന്ന് പറഞ്ഞാ ഹോട്ടല്‍ ബില്ലും ഷോപ്പിംഗ്‌ ബില്ലും ലാഭിക്കാം.എവിടെയോ ഒരു ട്രാഫിക്ക്‌ ജാം. കുപ്പിയിലാണങ്കില്‍ ജാം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. അതു റോട്ടിലായാലോ? വെള്ളക്കുപ്പായക്കാരന്‍ പൊലീസിന്റെ മുദ്രക്കൊത്തവാറ്‌ മുന്നോട്ട്‌ പോയി. ഇടം വലം അങ്ങിനെ ഒന്നു രണ്ടു കറങ്ങിയപ്പ്പ്പോ സംഗതി കുലുമാലായി. വാഹനം ഒരു ഓരം കെട്ടി അടുത്തു കണ്ട 'പൊട്ടി'ക്കടക്കാരനോട്‌ ചോദിച്ചു:&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;"അണ്ണേ, ബീച്ച്‌ക്ക്‌ ഇപ്പടി പോലാമാ?"&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;"ആമാ സാര്‍, പോലാം. ആമാ, നീങ്ക എത്‌ക്ക്‌ അവ്വളവ്‌ ശുത്‌റീങ്കെ ? അതോ പാറുങ്കോ അത്താ 'അമ്പട്ടന്‍ ബ്‌റിജ്ജ്‌.' നേരാ പോയി അപ്പടിയേ തിരുമ്പുങ്കോ. അത്‌താ റൊമ്പ ഈസി."&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;"റൊമ്പ നന്‍റീങ്കെ."&lt;/div&gt;&lt;div align="left"&gt;അങ്ങിനെ നന്ദി പറഞ്ഞു മുന്നോട്ടു പോയി. &lt;/div&gt;&lt;div align="left"&gt;അതിഥികള്‍ക്ക്‌ ചിരി അടക്കാന്‍ കഴിയാതായി. ഞാന്‍ കര്യം തിരക്കി. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;"അവന്റെ തമിഴ്‌വര്‍തതമാനം കേട്ടിട്ടാ. അതോ പാറുങ്കോ അത്താ അമ്പട്ടന്‍ ബ്‌റിജ്ജ്‌. എന്തോന്നാ ഈ അമ്പട്ടന്‍ ബ്‌റിജ്ജ്‌ ?!"&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;"ഓ അത്‌ ഈ പാലം കണ്ടില്ലേ, അതിന്റെ പേരാ." ഞാന്‍ വിശദീകരണം തുടര്‍ന്നു &lt;/div&gt;&lt;div align="left"&gt;"കൊളോണിയല്‍ ഭരണത്തിന്റെ ഒരു അവശിഷ്ടം. നാട്ടുകാരിന്നും പറയുന്ന പേരാണത്‌. &lt;/div&gt;&lt;div align="left"&gt;'ബാര്‍ബേര്‍സ്‌ ബ്രിഡ്ജ്‌' എന്നാ വെള്ളക്കാരന്‍ പറയാറ്‌. പിന്നീടത്‌ ഹാമില്‍ടണ്‍ ബ്രിഡ്ജ്‌ എന്നാക്കി. ചെന്നൈ കോര്‍പറേഷനില്‍ ഹാമില്‍ടണ്‍ ബ്രിഡ്‌ജ്‌ എന്നു തന്നെയാ ഇപ്പോഴും അറിയപ്പെടുന്നത്‌. എന്നാല്‍ ഏതു ഹാമില്‍ടണന്റെ ഓര്‍മ്മക്കാണ്‌ ഈ പേര്‌ കൊടുത്തിട്ടുള്ളത്‌ എന്ന കാര്യത്തില്‍ വ്യക്തമായ ചരിത്ര രേഖകളോന്നും തന്നെ ഇതുവരെ കണ്ടെടുത്തിട്ടില്ല."&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;എന്റെ മനസില്‍ ഒരു സംശയം. അമ്പട്ടന്‍ എന്നാല്‍ അത്ര ചിരിക്കാനെന്തിരിക്കുന്നു? മലയാളത്തിലും ഇതെ വാക്ക്‌ പ്രയോഗത്തിലുണ്ടല്ലോ? ക്ഷുരകവൃത്തിയിലേര്‍പെട്ടവരേയാണു ഇ വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഓരു കാലത്ത്‌ ഇവര്‍ വൈദ്യവൃത്തിയും അനുഷ്ത്തിച്ചിരുന്നു. അതുകൊണ്ട്‌ മലയാളത്തില്‍ അംബിഷ്ഠന്‍ എന്നായിരിക്കണം ശരി. രസം കൊല്ലി ആവരുതെന്നു കരുതി ഞാന്‍ നിശ്ശബ്ദത പാലിച്ചു. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ചുറ്റിക്കറങ്ങി സ്റ്റേഷനില്‍ എത്തുന്നത്‌ പ്രതീക്ഷിച്ചതു പോലെ വൈകിയാണ്‌. പ്ലാറ്റ്‌ഫോം ടിക്കറ്റിനുള്ള ക്യൂ നീണ്ടു കിടക്കുന്നു. ടിക്കറ്റ്‌ വെണ്ടിംഗ്‌ മെഷീന്‍ പതിവു പോലെ സമരത്തിലും. വിരുന്നുകാര്‍ വെപ്രാളപ്പെട്ട്‌ ട്രെയിന്‍ പിടിക്കാന്‍ ഓടി. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;സന്തോഷം. ആ ചിലവും മിച്ചം തന്നെ!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-116108428053569378?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/116108428053569378/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=116108428053569378' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116108428053569378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/116108428053569378'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/10/blog-post.html' title='ട്രാഫിക്ക്‌  ജാം'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115832258606578102</id><published>2006-09-15T17:30:00.000+05:30</published><updated>2006-09-15T17:46:26.143+05:30</updated><title type='text'>ത്രിശങ്കു-യാത്ര</title><content type='html'>&lt;div align="left"&gt;                  സിറ്റി ബസ്സില്‍ കയറുന്നതും ഇറങ്ങുന്നതും യാത്ര ചെയ്യുന്നതുമൊക്കേ ഒരു വലിയ സാഹസ കൃത്യത്തിനു മുതിരുന്നതു പോലേയാണു! ഇയ്യിടേ വളരെ തിരക്കുള്ള ഒരു ബസ്സില്‍ ചാടിക്കയറേണ്ടി വന്നു. നിവൃത്തിയില്ലാതേ കയറിപ്പോയതാ.എങ്ങിനേയോ ഞാന്‍ ബസ്സിനുള്ളിലെത്തി. പക്ഷേ എന്റെ പിന്നാലേ വന്ന സ്നേഹിതന്‍ കയറിയോ ഇല്ലയോ എന്നറിയാതെേ ഞാന്‍ വിഷമിച്ചു. അപ്പോഴാ സ്റ്റെപ്പില്‍ നിന്നും അവന്റെ അട്ടഹാസം! &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;"ഞാന്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണേ, ഉള്ളിലുള്ളവര്‍ സ്വല്‍പം മുന്നോട്ടു കടന്നു പോണേ... രാമാാ കൃഷ്ണാാ ഗോവിന്ദാാ !"&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;"എന്താണീ പഹയന്‍ പറേണത്‌?" &lt;/div&gt;&lt;div align="left"&gt;ഒരു യാത്രികന്‍ തന്റെ അസഹിഷ്ണുത വെളിപ്പെടുത്തി. സംസ്കൃതവുമായി ബന്ധമുള്ള വാക്കു കേട്ടാല്‍ ചെന്നയിലെ ഒരു ചിലര്‍ക്കങ്ങനേയാ! ആ ചോദ്യത്തിനുള്ള പ്രതികരണമാണു പിന്നെ ബസ്സീന്നു ഇറങ്ങുന്നതു വരെ കേള്‍ക്കേണ്ടീ വന്നത്‌! &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;"ശങ്കൂ നിനക്ക്‌ മനസിലായോടാ?" &lt;/div&gt;&lt;div align="left"&gt;"എന്തോന്നാ?"&lt;/div&gt;&lt;div align="left"&gt;"എവനോ വിളിച്ചു കൂവിയില്ലേ ത്രിശങ്കൂന്ന്‌!"&lt;/div&gt;&lt;div align="left"&gt;"എന്നയാ വിളിച്ചേ?"&lt;/div&gt;&lt;div align="left"&gt;"നിന്ന്യല്ല കണ്ണാ"&lt;/div&gt;&lt;div align="left"&gt;"പിന്നെ!" &lt;/div&gt;&lt;div align="left"&gt;"അതാ ഞാന്‍ പറയാന്‍ വന്നത്‌." &lt;/div&gt;&lt;div align="left"&gt;സീറ്റിലിരുന്ന ഒരു പ്രായമായ ഒരാളാണ്‌ ചര്‍ച്ചക്ക്‌ അടിക്കല്‍ നാട്ടിയത്‌.&lt;/div&gt;&lt;div align="left"&gt; "പാപങ്ങളാകുന്ന മൂന്ന്‌ ശങ്കുക്കള്‍ കാരണം പീഡിതനാകുന്നവനേയാണ്‌ ത്രിശങ്കുവെന്നു വിളിക്കുന്നത്‌." വിഭൂതിയില്‍ മുങ്ങിക്കുളിച്ച ഒരു മദ്യവയസ്കന്‍ പിന്നിലെ സീറ്റില്‍നിന്നും തന്റെ പുരാണ പരിജ്നാനം വെളിപ്പെടുത്തിക്കൊണ്ട്‌ തുടരുകയാണു. &lt;/div&gt;&lt;div align="left"&gt;"സത്യവ്രതന്‍ എന്ന സൂര്യവംശരാജാവ്‌ പിതൃകോപം,പരഭാര്യാപഹരണം, പശുമാംസഭക്ഷണം എന്നീ മൂന്നു പാപങ്ങളാല്‍ ചണ്ഡാലനായി ത്രിശങ്കുവെന്ന പേരിലറിയപ്പെട്ടു. തന്റെ പാപങ്ങളില്‍നിന്നും മോചനം നേടുവാനായി അത്ംഹത്യക്കു കൂടി തയാറായി. അപ്പോ സാക്ഷാല്‍ ദേവി പ്രത്യക്ഷപ്പെട്ട്‌ അവനെ ആത്മഹത്യ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചു."&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;ബസ്സ്‌ മുന്നോട്ട്‌ നീങ്ങിത്തുടങ്ങി. ഡ്രൈവറുടെ താളം തെറ്റിയ നൃത്തം ചവിട്ടല്‍ അസഹനീയം. ജനകീയ വടി പിടിച്ചു നില്‍ക്കുന്ന ജനങ്ങള്‍ മുന്നോട്ടും പിന്നോട്ടും ചാഞ്ചാടി ചാഞ്ചാടി ഇഷ്ടികയുണ്ടാക്കാന്‍ കുഴച്ച കളിമണ്ണിന്‍ പരുവത്തിലായിക്കൊണ്ടിരിക്വാ. സീറ്റില്‍ സുഖമായി ഇരിക്കുന്ന ഒരു ആബാലവൃദ്ധകൂട്ടം ഹരികഥാ പ്രക്ഷേപണം പോലെ സംഭാഷണം തുടര്‍ന്നു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;"പിന്നീട്‌ ദേവീഭക്തനായി നാടു ഭരിച്ചു കൊണ്ടിരുന്നപ്പ്പോള്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന കലശലായ ആഗ്രഹം ത്രിശങ്കുിനുണ്ടായി."&lt;/div&gt;&lt;div align="left"&gt;"ഇതു അസാദ്ധ്യമാണെന്നു കുല ഗുരുവായ വസിഷ്ഠനും പുത്രന്മാരും ശഠിച്ചു പറഞ്ഞു." &lt;/div&gt;&lt;div align="left"&gt;"ഇതു സാദ്ധ്യമാക്കിത്തരാന്‍ മറ്റു വല്ലവരുമുണ്ടോയെന്നു നോക്കട്ടേന്നായി ത്രിശങ്കു."&lt;/div&gt;&lt;div align="left"&gt;"എന്നിട്ട്‌ ?"&lt;/div&gt;&lt;div align="left"&gt;"ഈ വാശി കണ്ടപ്പോള്‍ കുലഗുരുവായ വസിഷ്ഠന്‍ ത്രിശങ്കുവിനെ ശപിച്ചു വീണ്ടും ചണ്ഡാലനാക്കി."&lt;/div&gt;&lt;div align="left"&gt;"ദുഃഖിതനായ ത്രിശങ്കു തന്റെ കൊട്ടാരമുപേക്ഷിച്ചു കാട്ടില്‍ പോയി ദേവീഭക്തനായിത്തന്നെ കാലം കഴിച്ചു."&lt;/div&gt;&lt;div align="left"&gt;"ഇതിനിടയില്‍ തപസ്സു കഴിഞ്ഞു വിശ്വാമിത്രന്‍ നാട്ടില്‍ തിരിച്ചെത്തി. ശങ്കുവിന്റെ വിവരമറിഞ്ഞു വിഷമിച്ചു. തന്റെ കുടുംബത്തിന്‌ ക്ഷാമകാലത്ത്‌ ആഹാരം കൊടുത്ത്‌ രക്ഷിച്ചത്‌ ത്രിശങ്കു ആയിരുന്നു. പ്രത്യുപകാരമായി ത്രിശങ്കുവിന്റെ അഭിലാഷം സാധിപ്പിക്കാനായി വിശ്വാമിത്രന്‍ വനത്തില്‍ പോയി ത്രിശങ്കുവിനെ തേടിപ്പിടിച്ചു. ഒരു മഹായാഗം ചെയ്യിച്ചു."&lt;/div&gt;&lt;div align="left"&gt; "യാഗ ഫലമായി ത്രിശങ്കു അതാ അകാശത്തിലേക്കുയരുന്നു...  സ്വര്‍ഗ്ഗ കവാടം വരെ എത്തി. ഏതു നിമിഷമും സ്വര്‍ഗ്ഗത്തിലേക്കു കയറാം!"&lt;/div&gt;&lt;div align="left"&gt; "കണ്ടു നിന്ന ഇന്ദ്രന്‍ കുപിതനയി. ഒരു ചണ്ഡാലന്‍ സ്വര്‍ഗ്ഗത്തിലേക്കോ?  ഉം പാടില്ല!  കവാടത്തില്‍ നിന്ന ത്രിശങ്കുവെ ഇന്ദ്രന്‍ ആഞ്ഞൊരു തള്ള്‌. "&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;"തലകീഴായി താഴേക്കു വന്നു കൊണ്ടിരുന്ന ത്രിശങ്കുവിനെ വിശ്വാമിത്രന്‍ കണ്ടു. അവിടേത്തന്നെ നില്‍ക്കട്ടേയെന്ന്‌ അദ്ദേഹം അലറി. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇന്ദ്രനും, ഭൂമിയില്‍ നിന്ന്‌ വിശ്വാമിത്രനും അനുവാദം കൊടുക്കാതിരുന്നപ്പോള്‍ ത്രിശങ്കു തന്റെ എയര്‍ ബ്രേക്കും ഹേന്‍ഡ്‌ ബ്രേക്കും എല്ലാ ബ്രേക്കും അടിച്ചു ആകാശത്തില്‍ത്തന്നെ സ്ഥിതി ചെയ്തു."&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; "പേരച്യൂട്ട്‌ ഉണ്ടായിരുന്നില്ലേ താത്താ?" &lt;/div&gt;&lt;div align="left"&gt;ഒരു പേരക്കുട്ടിയാണു സംശയം ചോദിച്ചത്‌.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;"അതിന്റെ ആവശ്യമുണ്ടായിരുന്നില്ല പാപ്പാ. വിശ്വാമിത്രന്‍ ത്രിശങ്കുവിനു വേണ്ടി ഒരു തനി സ്വര്‍ഗ്ഗം തന്നെ ആകാശത്തില്‍ പണിഞ്ഞു. ഈ പുതിയ സ്വര്‍ഗ്ഗത്തിലേ വേകന്‍സി ഫില്ലപ്പ്‌ ചെയ്യാന്‍ പുതിയ ഇന്ദ്രനെയും മറ്റു ദേവര്‍കളേയും റിക്രൂട്ട്‌ ചെയ്യാന്‍ ആരംഭിച്ചു. അതു കണ്ടു ഭയവിഹ്വലനായ ഇന്ദ്രന്‍ ത്രിശങ്കുവിനു ഉടലോടെ സ്വര്‍ഗ്ഗത്തില്‍ തന്നേസ്ഥാനം കൊടുത്തു തന്റെ പൊസിഷന്‍ കാപ്പാത്തി!"&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;അപ്പോഴേക്കും കണ്ടക്റ്റര്‍ വിസിലടിച്ചു. ഞാനിറങ്ങേണ്ട സ്റ്റോപ്പ്‌ 'വാനഗരം' കഴിഞ്ഞ്‌ രണ്ടാമത്തേ വന്‍-നരഗം സ്റ്റോപ്പായിരുന്നു അത്‌! &lt;/div&gt;&lt;div align="left"&gt;ഇറങ്ങി നോക്ക്യപ്പം നന്‍പന്‍ ത്രിശങ്കൂനീം കാണുന്നില്ല! &lt;/div&gt;&lt;div align="left"&gt;സ്വര്‍ഗ്ഗത്തില്‍ പോയോ എന്തോ!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115832258606578102?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115832258606578102/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115832258606578102' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115832258606578102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115832258606578102'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/09/blog-post_15.html' title='ത്രിശങ്കു-യാത്ര'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115712805257908672</id><published>2006-09-01T21:55:00.000+05:30</published><updated>2006-09-01T21:57:32.593+05:30</updated><title type='text'>ഒരു ലഘു സംഭാഷണം</title><content type='html'>"സുഹൃത്തേ എന്തു പറ്റി? രണ്ടു നാളായല്ലോ ഇങ്ങോട്ടേക്കു വന്നിട്ട്‌!" &lt;br /&gt;"എന്നാ പറയാനാ. രണ്ടു മൂന്നു നാളായി ഒരേ തല വേദന, നടുവേദന ,കഴുത്ത്‌ വേദന എന്നു വേണ്ടാ കണ്ണു വേദനയടക്കം സകല വേദന്യും കൊണ്ടു കഷ്ടപെട്ടു."&lt;br /&gt;"വല്ല പനിയോ മറ്റൊ ഉണ്ടോന്നു നോക്യോ?"&lt;br /&gt;"ഉവ്വ്‌. ഫേമിലി ഡോക്ടര്‍ റാവുവെ കണ്ടു. അദ്ദേഹം പറഞ്ഞൂ, ഇതു കണ്ണു സംബദ്ധപ്പെട്ട പ്രശ്നമാണന്ന്. നവസുജ ഐ ക്ലിനിക്കില്‍ പോയി കണ്ണു ചെക്ക്‌ ചെയ്തു നോക്കാന്‍ പറഞ്ഞു."&lt;br /&gt;"എന്നിട്ട്‌ ?"&lt;br /&gt;"ചെക്ക്‌ ചെയ്തു."&lt;br /&gt;"എന്നിട്ട്‌ എന്തു പറഞ്ഞു?"&lt;br /&gt;"CVS ആണെന്നു പറഞ്ഞു."&lt;br /&gt;"അതെന്താ CVS എന്നു വെച്ചാ ? "&lt;br /&gt;"ദീര്‍ഘനേരം പി സി മോണിറ്റോറില്‍ കണ്ണും നട്ടിരുന്ന് ജോലി ചെയ്യ്ന്നവര്‍ക്ക്‌ വരാവുന്ന ഒരു വ്യാധി. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അഥവാ CVS എന്ന പേരിലറിയപ്പെടുന്നൂ."&lt;br /&gt;"ഓ അതാണോ !"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115712805257908672?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115712805257908672/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115712805257908672' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115712805257908672'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115712805257908672'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/09/blog-post.html' title='ഒരു ലഘു സംഭാഷണം'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115590723269245284</id><published>2006-08-18T18:48:00.001+05:30</published><updated>2009-11-15T15:56:26.963+05:30</updated><category scheme='http://www.blogger.com/atom/ns#' term='Houmour'/><category scheme='http://www.blogger.com/atom/ns#' term='Story'/><title type='text'>തമ്മില്‍ ഭേദം...!</title><content type='html'>&lt;div align="left"&gt;പണ്ടൊക്കെ മെലോടിയസ്സായുള്ള ഇത്തരം പാട്ടുകളാ റേഡീയോവിലൊക്കെ കിട്ടുക.&lt;br /&gt;&lt;br /&gt;"ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ..&lt;br /&gt;ഇനിയൊരു വിശ്രമമെവിടെച്ചെന്നോ..."&lt;br /&gt;&lt;br /&gt;സന്ധ്യാ സമയം കഴിഞ്ഞു.രാത്രി ഇരുട്ടി.ഒരു പാവം ഭിക്ഷക്കാരന്‍ സന്യാസി ആ&lt;br /&gt;പാട്ടു വരുന്ന ദിശയിലുള്ള ഒരു ഭവനത്തില്‍ കയറി ചെന്നു. പൂമുഖത്ത്‌ ഒരു&lt;br /&gt;ചെറുപ്പക്കാരന്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;സന്യാസി അപേക്ഷിച്ചു:&lt;br /&gt;"മോനേ രാത്രി വളരെ വൈകി. വഴി ഇരുട്ടില്‍ മനസിലാവിണില്ല. നല്ല വിശപ്പുമുണ്ട്‌. എനിക്കു കുറച്ചു ഭക്ഷണവും അന്തിയുറങ്ങാന്‍ ഒരു സ്ഥലും വേണം. "&lt;br /&gt;&lt;br /&gt;കേട്ടു നിന്ന യുവാവിനു ആ പാവത്തെ സഹായിക്കണമെന്നു തോന്നി. പക്ഷെ തന്തപ്പടി ജോലി കഴിഞ്ഞു വരണ നേരമാ . ഇന്നു ഏല്‍പ്പിച്ച പണിയൊന്നും തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനീ ഭിക്ഷക്കാരനു ദയവു കാണിച്ചെങ്കില്‍ എന്റെ കാര്യം 'ഗോവിന്ദ' തന്നെ! അങ്ങിനെ അച്ഛനെ പേടിച്ചു മനസില്ലാ മനസ്സോടെ പറ്റില്ലേന്നു പറഞ്ഞയച്ചു.&lt;br /&gt;&lt;br /&gt;തിരിച്ചു പോയ്കൊണ്ടിരുന്ന ഭിക്ഷക്കാരന്‍ ഒരു വഴിപോക്കന്‍ എതിരില്‍ വരുന്നത്‌ കണ്ടു. അദ്ദേഹത്തോട്‌ വ്യസനസമേദം തന്റെ പ്രശ്നം പറഞ്ഞു. അടുത്തുള്ള വീട്ടില്‍ പോയി നിരാശനായി മടങ്ങുകയണെന്നും അറിയിച്ചു. കേട്ട മാത്രയില്‍ വഴിപോക്കന്‍ അരോടെന്നില്ലാതെ കോപകുലനായി. ഭിക്ഷുവോട്‌ കൂടെ പോരാന്‍ ആജ്നാപിച്ചു. സന്തോഷത്തോടെ പിന്നാലെ പോയി. അതേ വീട്ടിലാണു പിന്നെയും കയറിച്ചെന്നത്‌. യുവാവ്‌ രണ്ടുപേരും വരുന്നത്‌ കണ്ട്‌ ഇറയത്തു തന്നെ നില്‍ക്കുകയാണു.സന്യാസി ഒരു നികൃഷ്ഠ ജന്തുവിനേയെന്നപോലെ പരിഹാസ്യഭാവത്തില്‍ അവനെയൊന്നു നോക്കി.&lt;br /&gt;&lt;br /&gt;മകന്‍ പ്രതീക്ഷിച്ചതുപോലെ അച്ഛന്‍ കേറി വന്നു-വന്നില്ല, തുടങ്ങി ശകാരവര്‍ഷം. മാനം കടവു കടന്നു. അത്‌ മുഴുവന്‍ കേട്ടു ഭാണ്ടമെല്ലാം ഇറക്കി സന്തോഷത്തോടെ തിണ്ണയില്‍ ഇരുപ്പുറപ്പിച്ച ഭിക്ഷുവോട്‌ അച്ഛന്‍ പറഞ്ഞു : "ഇവിടേ ഞാന്‍ ആരാണെന്നു നീ മനസ്സിലാക്കണം. എന്റെ സമ്മതമില്ലാതെ നിന്നോട്‌ പോകാന്‍ പറയാന്‍ ഇവനാരാണു?  ഞാനാണു ഇവിടുത്തെ കുടുമ്പത്തലവന്‍. എന്റെ ഉത്തരവില്ലാതെ ഇവിടെ ഒരു സംഗതിയും നടക്കില്ല. അതു മനസിലാക്കിത്തരാനാണു നിന്നെ ഞാന്‍ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്‌. " എന്താ മനസിലായോ ? "&lt;br /&gt;"ഓ നന്നായി മനസിലായേ !"&lt;br /&gt;"എന്നാല്‍ നിനക്ക്‌ പോകാം!"&lt;br /&gt;"ങേ...! അങ്ങിനേയാണോ ? തമ്മില്‍ ഭേദം... പയ്യന്‍ തന്നെ ! " &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115590723269245284?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115590723269245284/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115590723269245284' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115590723269245284'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115590723269245284'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/08/blog-post_18.html' title='തമ്മില്‍ ഭേദം...!'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115570700897458583</id><published>2006-08-16T11:04:00.000+05:30</published><updated>2006-08-16T11:13:28.983+05:30</updated><title type='text'>വളരെ പഴയ ഒരു മലയാള ശ്ലോകം</title><content type='html'>&lt;div align="center"&gt;" 'ആമ്‌'നാളേ ശുഭകര്‍മ്മമെന്റു പറവാ,-&lt;/div&gt;&lt;div align="center"&gt;നായു:സ്ഥിതീം കണ്ടതാ-&lt;/div&gt;&lt;div align="center"&gt;രാമ്‌നാളാവതു ചെയ്തുകൊള്‍കിലതു-&lt;/div&gt;&lt;div align="center"&gt;നന്റല്ലാതതില്ലേതുമേ,&lt;/div&gt;&lt;div align="center"&gt;ചാമ്‌നേരത്തു വരിന്റ ഭീതി കളവാന്‍,&lt;/div&gt;&lt;div align="center"&gt;സേവിക്ക നീ നിത്യമാ-&lt;/div&gt;&lt;div align="center"&gt;യാമ്‌നായത്തിനു മൂലമായ പരമം&lt;/div&gt;&lt;div align="center"&gt;ദേവം സദാ ചിത്തമേ."&lt;/div&gt;           &lt;br /&gt;           തമിഴും മലയാളവും തമ്മിലുള്ള ആദ്യകാല ബന്ധം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;           Source:- unknown&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115570700897458583?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115570700897458583/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115570700897458583' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115570700897458583'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115570700897458583'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/08/blog-post_15.html' title='വളരെ പഴയ ഒരു മലയാള ശ്ലോകം'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115519594251436747</id><published>2006-08-10T13:09:00.000+05:30</published><updated>2006-08-15T15:46:55.300+05:30</updated><title type='text'>ഹനൂമന്തമീഡേ!</title><content type='html'>ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് വളരെ പുരാതനമായ ഒരു അമ്പലം സന്ദര്‍ശിക്കാന്‍ പോയി.ഗ്രാമപ്രദേശമായതു കൊണ്ടാവണം ആള്‍തിരക്ക്‌ കുറവായിരുന്നു.ചുറ്റമ്പലത്തിന്ന് വെളിയിലായി വലിയ അരയാല്‍ മരം. ചുറ്റി നാലഞ്ചടി പൊക്കത്തില്‍ തറയും. അഞ്ചാറു പെട്ടിക്കടകളൊഴിച്ചാല്‍ ചുറ്റും കാര്യമായിട്ടൊന്നുമില്ല. ലഗ്ഗേജ്‌ സൂക്ഷിക്കാന്‍ സൌകര്യമൊന്നും കണ്ടില്ല. അമ്പലത്തിനുള്ളില്‍ പോകാന്‍ മടിയായതുകാരണം ആ ജോലി ഞാനേറ്റു.ആല്‍ത്തറയിലോട്ടു കയറി ഞാന്‍ ഇരുന്നു.കൂടെ വന്നവരുടെ രണ്ടു കുട്ടികള്‍ ആല്‍റ്റ്‌ഹ്തറയില്‍ കയറി കളിക്കാന്‍ തുടങ്ങി. അങ്ങിനെ ആ കുട്ടികളെ ശ്രദ്ധിക്കേണ്ട പണിയും എനിക്ക്‌ വിട്ട്‌ തന്ന് മറ്റുള്ളവര്‍ ദര്‍ശനത്തിനായി പോയി.&lt;br /&gt;&lt;br /&gt;ശുദ്ധ വായു കിട്ടാതെ-കിട്ടിയപ്പോള്‍ നല്ല ഉന്മേഷം തോന്നി.ഗ്രാമത്തോടും ആ പരിസരത്തോടും എനിക്കു എന്തെന്നില്ലാത്ത മതിപ്പു തോന്നി.ഗ്രാമങ്ങളിലാണു ഇന്ത്യ വസിക്കുന്നതെന്ന മഹാത്മാവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. കുളിര്‍കാറ്റില്‍ ആടി ഉലയുന്ന അരയാലിലകള്‍ ശൃഷ്ടിക്കുന്ന സ്വരരാഗസുധ എന്നെ സ്ഥലകാലബോധം ഇല്ലാത്തവനാക്കി. തറയില്‍ വീണുകിടക്കുന്നു ഒരു അരയാലില ! മഹാ കവിയെ ഓര്‍ത്തു. പൂവായാലും ഇലയായാലും ഇതു താന്‍ ഗതി. ഹൃദയാകാരത്തിലുള്ള ആ ഇല കയ്യിലെടുത്തു. സ്‌നേഹത്തിന്റെ ചിഹ്നം! എന്തൊരു ഭംഗി! Ficus religiosa എന്ന ബോട്ടണി നാമം റിലിജിയനുമായുള്ള ബന്ധം കുറിക്കുന്നതാണോ ?പെട്ടന്ന് കുട്ടികളെയോര്‍മ്മ വന്നു. ലഗ്ഗേജിന്റെ മേലെ വെച്ചിരുന്ന വാഴപ്പഴപ്പൊതി അഴിച്ചു പറിച്ചു കളിക്കുകയായിരുന്നു കുട്ടികള്‍ ചോട്ടിയും മോട്ടിയും.&lt;br /&gt;മേലെനിന്നും പെട്ടെന്നിറങ്ങി വന്ന നമ്മുടെ പൂര്‍വികന്മാര്‍ യതൊരു കൂസലുമില്ലാതെ എല്ലാ പഴവും തട്ടിയെടുത്തോണ്ടു ഞങ്ങളേ നോക്കികൊണ്ട്‌ അങ്ങിങ്ങായി നിലയുറപ്പിച്ചു.പേടിച്ചലറുന്ന കുട്ടികളേയും കെട്ടിപ്പിടിച്ചു ഞാനും ഒരു പാറാങ്കല്‍ പോലെ എന്തു ചെയ്യണമെന്നറിയാതെ നിന്നു. താഴേ വീണു കിടക്കുന്ന ഒരേയൊരു പഴം മോട്ടി കയ്യിലെടുത്തു. പത്തടി മേലെ നിന്നു വീക്ഷിച്ച്‌ കൊണ്ടിരുന്ന group Leader ആണെന്നു തോന്നുന്ന ഒരു മോട്ടാ വാനരന്‍ മോട്ടീയുടെ മേലേക്കൊരു ചാട്ടം. ഞങ്ങള്‍ മൂന്നു പേരും ഒറ്റക്കെട്ടായി പേടിച്ചരണ്ട്‌..... ആല്‍തറയില്‍ വീണുരുണ്ടു. നൊടികള്‍ക്കുള്ളില്‍ മോട്ടിയുടെ കാലില്‍ കയറി വാനരന്‍ പിടിച്ചു. കടക്കാര്‍ രണ്ടു മൂന്നു പേര്‍ ഓടി വന്നു. എന്തു ചെയ്യണമെന്നറിയാതെ അവരും സ്തമ്പിച്ചു നിന്നു. ദര്‍ശനം കഴിഞ്ഞ്‌ നൈവേദ്യവുമായ്‌ അതു വഴി വന്ന ഏതോ ഒരു ഭക്തന്‍ കയ്യിലുള്ള വാഴപ്പഴം വാനരന്നു നേര്‍ക്ക്‌ നീട്ടി. അത്‌ കിട്ടിയ താമസം പിടി വിട്ട്‌ അവന്‍ കൂട്ടുകാരോടൊപ്പം ആല്‍മരത്തിന്മേലോട്ട്‌ ചാടി കയറി . ഞാനും ചോട്ടിയും മോട്ടിയും ആല്‍തറയില്‍നിന്നും ഉരുണ്ട്‌ പെരണ്ട്‌ കീഴോട്ടൂം!&lt;br /&gt;&lt;br /&gt;നന്ദി പറയാന്‍ പോലും അവസരം തരാതെ ആ ഭക്തന്‍ ഏതോ സ്ത്രോത്രം ചൊല്ലിക്കൊണ്ട്‌ നടന്നു നീങ്ങി. അപ്പോഴേക്കും നമ്മളുടെ ആള്‍ക്കാര്‍ ഭംഗിയായി ദര്‍ശനം കഴിഞ്ഞ്‌ സന്തോഷത്തോടെ തിരിച്ചെത്തി. ഇതുപോലൊരു പ്രശ്നം ഇനി വന്നാല്‍ ജപിക്കേണ്ട ഹനുമാന്‍സ്തുതി ( താഴെ കൊടുത്തിരിക്കുന്നത്‌) മനപ്പാഠമാക്കിയിട്ടാണു ഞാനിപ്പോഴ്‌ അമ്പലത്തില്‍ പോകാറുള്ളത്‌.&lt;br /&gt;&lt;br /&gt;" കരോദ്ഭാസിടങ്കം കിരീടിധ്വജാങ്കം&lt;br /&gt;ഹൃതാശേഷപങ്കം രണേ നിര്‍വിശങ്കം&lt;br /&gt;ത്രിലോകീമൃഗാങ്കം ക്ഷണം ദഗ്ദ്ധലങ്കം&lt;br /&gt;സദാ നിഷ്കളങ്കം ഹനൂമന്തമീഡേ! "&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115519594251436747?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115519594251436747/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115519594251436747' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115519594251436747'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115519594251436747'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/08/blog-post_10.html' title='ഹനൂമന്തമീഡേ!'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115485608745569207</id><published>2006-08-06T14:43:00.000+05:30</published><updated>2006-08-06T15:09:48.913+05:30</updated><title type='text'>ശിവ..  ശിവ...</title><content type='html'>തണുപ്പു കാലം. നല്ല ഉറക്കം. അതിരാവിലെ നാലുമണി കഴിഞ്ഞു കാണും. എങ്ങുനിന്നോ നേരിയ മണി ശബ്ദം കേള്‍ക്കുന്നു. കുട്ടിമോള്‍ ഉണര്‍ന്നു. കിടന്നുകൊണ്ടുതന്നെ ജനല്‍ വഴി വെളിയിലോട്ട്‌ നോക്കി.കൂനാക്കൂരിരുട്ട്‌ ! &lt;br /&gt;  യക്ഷിക്കഥ ഒന്നു കേട്ടിട്ട്‌ കുറച്ചു ദിവസായി.അതിനു ശേഷം രാത്രി എന്ത്‌ ശബ്ദം കേട്ടാലും പേടിയാ കുട്ടിമോള്‍ക്ക്‌. വിശാലമായ പറമ്പിനു നടുവിലായിട്ടാ വീട്‌. വരുന്ന വഴി ചിറൂമ്പ ഭഗവതിയുടെ കാവും ഉപയോഗശൂന്യമായിക്കിടക്കുന്ന പൊട്ടക്കിണറും. നട്ടുച്ചക്കും പാതിരാത്രിയുമൊക്കെ പ്രേതങ്ങള്‍ വിളയാടുന്ന സ്ഥലം. അതു കടന്നു വരുമ്പോള്‍ പിടികൂടിയ പേടി വേറേയും. മണി ശബ്ദം കൂടി വരുന്നുണ്ടോ ... ഹൃദയംചെണ്ട കൊട്ടുന്നു, കൈകള്‍ ഇലത്താളമടിക്കുന്നൂ,  വായയില്‍നിന്നും അച്ഛാ... അച്ച.. ഒച്ച..ച്ചാ... എന്നീ ഭയസ്വരാരാഗങ്ങള്‍ ...! അച്ഛനുണ്ടോ വിളി കേള്‍ക്കുന്നൂ ! അച്ഛന്‍ പുതച്ച കമ്പിളി വലിച്ചെടുത്ത്‌ അതിനുള്ളില്‍ക്കൂടാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;കുട്ടീടെ ഞരങലും മൂളലും കേട്ട്‌ അമ്മ എഴുന്നേറ്റ്‌ വന്നു. കൈ പിടിച്ചുകൊണ്ട്‌ ചോദിച്ചു&lt;br /&gt;"എന്താ മോളേ ?"&lt;br /&gt; "ഒച്ച..ച്ചാ...മണിയടീ..ഒച്ചാ.. "&lt;br /&gt; "മോള്‍ ഉറങ്ങിക്കോ.. അമ്മ നോക്കീട്ട്‌ വരാം."&lt;br /&gt;"എനിക്കു പേടിയാവ്ന്‍ ഞാനും വരാം."&lt;br /&gt;അമ്മയേ ഒട്ടിപ്പിടിച്ചുക്കൊണ്ട്‌ മോളും പിന്നാലേ... നടന്നു.&lt;br /&gt;പൂജാ മുറിയിലെ തൂക്കുവിളക്കില്‍ ഒരു തിരി കൊളുത്തി.  ശിവ ശിവ നാമം ചൊല്ലിക്കൊണ്ടു അമ്മ വാതില്‍ തുറന്നു.  ഭയങ്കരമായ മണിശബ്ദം മുറ്റത്തെത്താറായി. അമ്മ ഒരു പാത്രം നിറയെ അരിയെടുത്തു അതില്‍ കുറച്ചു നണയങ്ങളുമിട്ടു പ്‌ഉറത്തെ ഇറവാരത്തില്‍ വന്നു നിന്നു.&lt;br /&gt;&lt;br /&gt;ഒരു ഭീകര രൂപം അടുത്തേക്കു വരുന്നു.. .!   അമ്മയുടെ പിന്നില്‍നിന്നും ഒളിഞ്ഞു നോക്കി.  മണിയടി മുറുകി.  അമ്മയുടേ ശിവ...   ശിവ..  എന്ന നാമം...  ഇതു പരമശിവന്‍ ദൈവം തന്നെ..!  പൂജാമുറിയിലെ ഫോട്ടോവിലുള്ള അതേ രൂപം. തലയില്‍ ജട, കഴുത്തില്‍ രുദ്രാക്ഷ മാലകള്‍ ,  കയ്യില്‍ ചുവന്ന പട്ടുതുണി പൊതിഞ്ഞ ഒരു തലയോട്ടിന്‍പാത്രം. മുറ്റത്തെ തുളസിത്തറക്കു പ്രദക്ഷിണം ചെയ്യുന്നു.ഓരോ ചുറ്റിലും പാത്രം അമ്മയുടെ നെരേ നീട്ടുന്നു.അമ്മ അരിയും നാണയവും ഭയഭക്തിയോടെ അതിലോട്ടു പകരുന്നു. ഒരു നുള്ള്‌ തുമ്പപൂവ്‌ കിരീടത്തില്‍നിന്നും എടുത്ത്ത്‌ അമ്മയുടെ കയ്യിലുള്ള പാത്രത്തിലേക്കിട്ടുകൊണ്ട്‌ വന്ന അതേ വേഗതയില്‍ ഒന്നും മിണ്ടാതെ മണിയടി നിര്‍ത്താതെ ആ രൂപം ഇരുട്ടില്‍ അലിഞ്ഞു പോയി.   അതോടെ മകളുടെ പേടിയും.&lt;br /&gt;  "ആരാമ്മേ അതു ? "&lt;br /&gt; "അതാണൂ കേളീപാത്രം "&lt;br /&gt; " കേളീപാത്രം...! "&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115485608745569207?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115485608745569207/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115485608745569207' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115485608745569207'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115485608745569207'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/08/blog-post_06.html' title='ശിവ..  ശിവ...'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115452334075628009</id><published>2006-08-02T18:18:00.000+05:30</published><updated>2006-08-02T18:25:40.766+05:30</updated><title type='text'>കമ്മോഡരും കറുപ്പയ്യനും</title><content type='html'>&lt;div align="left"&gt;അര്‍ദ്ധരാത്രിയാവാറായ്‌. ക്ലബ്ബില്‍നിന്നും വന്നയുടനേ നേരെ ശയനമുറിയിലേക്കാണു പോയത്‌ കമ്മോഡര്‍ കന്തസാമി. കട്ടബ്രഹ്മചാരിയാണു കമ്മോഡര്‍. &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;പരിചാരകന്‍ കറുപ്പയ്യന്‍ ഡൈനിംഗ്‌ ടേബിളിനടുത്ത്‌ തന്നെ കാത്തിരിപ്പുണ്ട്‌. പതിവു പോലെ രണ്ടു വരണ്ട ചപ്പാത്തിയും വേവിച്ച കുറച്ചു സബ്ജിയും ഒരു ഗ്ലാസ്‌ ഓ-ട്‌-സും വെച്ചു കാത്ത്‌ നില്‍ക്കുകയാണു." എന്താണാവോ ഇന്നു പറ്റിയത്‌ ..!...ഏപ്പോഴും പോലെ തന്നെയാണു ഇന്നും ക്ലബ്ബിലോട്ടു പോയത്‌.ഏപ്പോഴും ഇതൊക്ക കഴിച്ചിട്ടാണല്ലോ ഉറങ്ങാന്‍ പോവ്വാ. ഇന്നെന്തെ. ഏനിക്കും വിശക്കുന്നൂ ...? " &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;ഒരു ഭ്രിത്യനാണങ്കിലും ഞാന്‍ ഇവിടെ അദ്ദേഹത്തിന്റെ മകനേപ്പോലെയാണു കഴിയുന്നത്‌.. അനാഥനായ എന്നെ വളര്‍ത്തി ഇത്രത്തോളം ആളാക്കിയത്‌ അയ്യാ ആണു. ഇന്നു കാലത്തു കൂടെ ഞാന്‍ കല്യണം കഴിക്കാന്‍ സമ്മതിക്കാത്തതെന്താണെന്നതിനെ പറ്റിയാ ചര്‍ച്ച.&lt;/div&gt;&lt;div align="left"&gt;ബെഡ്‌ റൂമില്‍ പോയി നോക്കി. നല്ല ഉറക്കമാ. കാലിലെ ഷൂസ്‌ അഴിച്ചു മാറ്റി എല്ലം നെരയാക്കി കമ്പിളി പുതപ്പെടുത്തു മേലോട്ട്‌ കയാറ്റി. പോക്കെറ്റ്‌ ബള്‍ജായിരിക്കുന്നു. തപ്പി നോക്കി. Asthmaക്കാരുപയോഗിക്കുന്ന Inhalerആണു. അതേപോലെ ഇനിയുമൊന്ന്ഇരിപ്പുണ്ട്‌. ഓ....അതു കൈത്തോക്കാണു. രണ്ടൂമെടുത്ത്‌ തലയണക്കടിയില്‍ വെച്ചു. ഫാന്‍ സ്പീഡ്‌ കുറച്ച്‌ വെച്ചു. ഭക്ഷണം കഴിച്ച്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു. &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;പതിവ്‌ പോലെയല്ലങ്കില്‍ ഉറക്കം വരാന്‍ പ്രയാസമാ. നല്ല കാര്യങ്ങളോര്‍തു ഉറങ്ങാം. ഉച്ച്ക്കു അയ്യാ പറഞ്ഞ തമാശ മനസ്സില്‍ തെളിഞ്ഞു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;പോകുന്ന വഴിയിലാണു ബീംസിങ്ങിന്റെ ക്വാട്ടേര്‍സ്‌. &lt;/div&gt;&lt;div align="left"&gt;Beant Singh B A എന്ന ബോഡ്‌ മാറ്റി Beant Singh M A എന്നുള്ള ബോഡ്‌ വെച്ചിരുന്നു. &lt;/div&gt;&lt;div align="left"&gt;ഈയ്യിടേ തിരിച്ചും Beant Singh B A എന്നു എഴുതി വെച്ചിരിക്കുന്ന്..! &lt;/div&gt;&lt;div align="left"&gt;ഇതു പറഞ്ഞു വല്ലാത്ത ഒരു ചിരി. ഞാന്‍ സംഗതി മനസ്സിലാക്കാതെ കൂടെ ചിരിച്ചു.&lt;/div&gt;&lt;div align="left"&gt;"വിഡ്ഡീ, നീ എന്താ ചിരിച്ചേ? " &lt;/div&gt;&lt;div align="left"&gt;"അയ്യാ ചിരിച്ചൂ, ഞാനും ചിരിച്ചു !"&lt;/div&gt;&lt;div align="left"&gt;"ശരിയയ റ്റ്യൂബ്‌ ലൈറ്റ്‌" &lt;/div&gt;&lt;div align="left"&gt;"ഓ.. ഇപ്പോ മനസ്സിലായി !" &lt;/div&gt;&lt;div align="left"&gt;"എന്തു...? " " M A പഠിച്ചാ പിന്നെ എങ്ങനാ തിരിച്ചും B A ക്കാരനാവുന്നേ " &lt;/div&gt;&lt;div align="left"&gt;"ആയല്ലോ..!... സര്‍ദാര്‍ജി പറഞ്ഞൂ ..അവളും ഓടിപ്പോയെന്നു. അതോണ്ടാ Bachelor Again ബോഡ്‌ വെച്ചതത്രേ." അറിയാതെ ചിരിച്ചു പോയി.&lt;/div&gt;&lt;div align="left"&gt;പെട്ടെന്നൊരു വെടി ശബ്ദം.അയ്യാ റൂമിലേക്ക്‌ ഞാന്‍ ഓടി. ഞാന്‍ ഞെട്ടിവിറച്ചു. വായില്‍ കൈത്തോക്ക്‌,തല രക്തത്തില്‍ കിടക്കുന്നു. ആവസാന വാക്കെന്നോണം എന്നോടായി "മാറിപ്പോ..യ്‌....!" എല്ലാം നൊടിയിടക്കുള്ളില്‍ തീര്‍ന്നു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;താഴെ വീണുക്കിടക്കുന്ന Asthma Inhaler*റും കമ്മോഡര്‍ കയ്യിലുള്ള Revolverറും കറുപ്പയ്യന്‍ മാറി മാറി നോക്കി സ്തമ്പിച്ചു നിന്നു ! &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115452334075628009?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115452334075628009/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115452334075628009' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115452334075628009'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115452334075628009'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/08/blog-post.html' title='കമ്മോഡരും കറുപ്പയ്യനും'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-31879404.post-115426094820519463</id><published>2006-07-31T18:31:00.000+05:30</published><updated>2006-07-30T17:32:28.213+05:30</updated><title type='text'>വീണ്ടൂമൊരു അരിയിലെഴുത്ത്‌</title><content type='html'>&lt;div align="left"&gt;മലയാളം മറന്നു പോകരുതെന്നു കരുതിയാണു വീെണ്ടും ഹരിശ്രീ എഴുതാന്‍ ആരംഭിച്ചതു. മൂന്നു ദശാബ്ദ്ങ്ങള്‍ക്ക്‌ ശേഷം ഇപ്പോഴാണു മലയാളത്തില്‍ സംസാരിക്കാനും എഴുതുവാനുമുള്ളസന്ദര്‍ഭം കിട്ടുന്നത്‌.ഔദ്ദ്യോദിക ജീവിതം ഒരു പരക്കം പാച്ചിലായിരുന്നു. ഭാഷ മാത്രമല്ല കാഴ്ചക്കും ഒരു മലയാളിയെപ്പോലെയുള്ള എനിക്ക്‌ ആദ്യകാലങ്ങളില്‍ മദിരാശിയില്‍ (പരിഷ്ക്കരിച്ച്‌ ഇപ്പോള്‍ ചെന്നായ്‌ എന്ന് വിളിക്കുന്ന സ്തലം) നേരിടേണ്ടി വന്നിട്ടുള്ള വിഷമഘട്ടങ്ങള്‍ ചില്ലറയൊന്നും അല്ല ! &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;മാതൃുഭാഷ സംസാരിക്കനുള്ള അവസരം കുറഞ്ഞു കുറഞ്ഞു 2006 ആകുമ്പൊഴേക്കും മാതൃുഭാഷ വിദേശ ഭാഷക്കു തുല്ല്യമാകുന്ന സ്തിതി ഉളവായി. അപ്പോഴാണു സഹൃദയനായ ഒരാളില്‍ നിന്നും മഹാകവി വള്ളത്തോളിന്റെ കവിതയുടെ ഒരു കാസ്സെറ്റ്‌െ ലഭ്യമായത്‌.&lt;/div&gt;&lt;div align="left"&gt;ഒന്നു രണ്ടു തവണ ആ കാസ്സെറ്റിലെ കവിതകള്‍ കേട്ടപ്പോള്‍ എന്തുമാത്രം പ്രചോദനമാണുണ്ടായതെന്നൊ ! What a great inspiration ! ആ കവിതാ സമാഹാത്തില്‍ ഒന്നു മാതൃുഭാഷയായ മലയാളത്തെപ്പറ്റിയായിരുന്നു. ഒരുചില കവിതകള്‍ പത്താം ക്ലാസിലെത്തുന്നതുവരെ പഠിച്ചിട്ടുണ്ടെങ്കിലും അതു എത്രമാത്രം ആസ്വദിച്ചിട്ടുണ്ടാവുമെന്നത്‌ തര്‍ക്ക വിഷയമാണു. ആ ഉത്‌ബോധനത്തില്‍നിന്നും ഉരുവായ പ്രചോദനം നടപ്പിലാക്കുന്നതിനു മുന്‍പേ ഈ നിര്‍ഭാഗ്യവാന്റെ ശ്രവണ ശേഷി നഷ്ടപെട്ടു പോയി എന്നതു ദ്‌ഐവഹിതമയിരിക്കാം.എന്റെ ഈ അവസ്ത"നളിനി"യില്‍ മഹാകവി കുമാരനാശാന്‍ എത്ര ഭംഗിയായിട്ടാണു വര്‍ണിച്ചിരിക്കുന്നത്‌ ?&lt;/div&gt;&lt;br /&gt;&lt;blockquote&gt;&lt;p&gt;&lt;em&gt;"തന്നതില്ല പരനുള്ളുകാട്ടുവാന്‍&lt;br /&gt;ഒന്നുമേ നരനുപായമീശ്വരന്‍&lt;br /&gt;ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ,&lt;br /&gt;വന്നുപോം പിഴയുമര്ത്ഥശങ്കയാല്‍"&lt;/em&gt; &lt;/p&gt;&lt;p&gt;ഹരിശ്രീഗണപതയേ നമഃ&lt;/p&gt;&lt;p&gt;അവിഘ്നമസ്തു:&lt;br /&gt;&lt;/p&gt;&lt;p&gt;പി കെ രാഘവന്‍ &lt;/p&gt;&lt;/blockquote&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/31879404-115426094820519463?l=anavam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anavam.blogspot.com/feeds/115426094820519463/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=31879404&amp;postID=115426094820519463' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115426094820519463'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/31879404/posts/default/115426094820519463'/><link rel='alternate' type='text/html' href='http://anavam.blogspot.com/2006/07/blog-post.html' title='വീണ്ടൂമൊരു അരിയിലെഴുത്ത്‌'/><author><name>Raghavan P K</name><uri>http://www.blogger.com/profile/11133581285801652992</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry></feed>
